നൂറിലധികം സ്‌കൂളുകള്‍ ലഹരിയുടെ ഹോട്ട് സ്‌പോട്ട്; ഇടപെടലിന് പോലീസും എക്‌സൈസും

സംസ്ഥാനത്തെ നൂറിലധികം സ്‌കൂളുകള്‍ മയക്കുമരുന്നു ഇടപാടുകളുടെ ‘ഹോട്ട് സ്‌പോട്ട്’. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ ലഹരി ഉപഭോഗം നടത്തുന്നുണ്ടെന്ന വിവിധ ഏജന്‍സികളുടെ പoനത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ചത്. സര്‍ക്കാര്‍, സ്വകാര്യ, എയ്ഡഡ് സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 104 സ്‌കൂളുകളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം ജില്ലയിലെ 43 സ്‌കൂളുകളാണ് ലഹരി ഹോട്ട് സ്‌പോട്ട് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. തൊട്ടുപിന്നില്‍ എറണാകുളവും കോഴിക്കോടും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഹോട്ട് സ്‌പോട്ടുകളായി നിര്‍ണയിച്ചിരിക്കുന്ന സ്‌കൂളുകള്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിരന്തര നിരീക്ഷണത്തിലായിരിക്കും. സ്‌കൂള്‍ പരിസരത്തുള്ള കച്ചവട സ്ഥാപനങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും പോലീസിന്റേയും മറ്റ് ഏജന്‍സികളുടേയും നിരന്തര പരിശോധന ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നുണ്ട്.
ഏതെങ്കിലും തരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നു എന്നറിഞ്ഞാല്‍ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. കൂടാതെ മയക്കുമരുന്ന് വിരുദ്ധ നിയമ പ്രകാരമുള്ള കേസും ചുമത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററന്മാരേയും പ്രിന്‍സിപ്പല്‍മാരെയും കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയാണ്. അതുപോലെ തന്നെ സ്‌കൂളുകളിലെ ഒഴിഞ്ഞ മുറികളില്‍ കുട്ടികള്‍ ഒത്തു കൂടുന്നത് നിരീക്ഷിക്കാന്‍ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ സ്‌കൂള്‍ പരിസരത്ത് ചുറ്റിത്തിരിയുന്നവരേയും നിരീക്ഷണ വിധേയമാക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here