ആകാശ ദുരന്തത്തില്‍ 110 മരണം; ഇനിയും ഉയരാന്‍ സാധ്യത

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണതില്‍ 110 മരണം സ്ഥിരീകരിച്ചു. മരണ സഖ്യം ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം. രാജ്യത്ത് ഇതുവരെ സംഭവിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ ദുരന്തമായി ഇത് മാറുകയാണ്. പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റിയവരുടെ നില ഗുരുതരമായി തുടരുകയാണ്. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നിലയും അതീവ ഗുരുതരമാണ്.
ലണ്ടനിലേക്ക് പോയ വിമാനമാണ് ടേക്ക് ഓഫ് കഴിഞ്ഞ് മിനിറ്റുകള്‍ക്കുളളില്‍ തകര്‍ന്നു വീണത്. വലിയ അളവില്‍ ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നത് ദുരന്തത്തിന്റെ വ്യപ്തി കൂട്ടി. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 8 കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു. യാത്രക്കാരില്‍ 169 ഇന്ത്യന്‍ പൗരന്‍മാരാണ്. 53 യുകെ പൗരന്‍മാരും 7 പോര്‍ച്ചുഗീസുകാരും ഓരു കനേഡിയന്‍ പൗരനുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here