പള്ളിവികാരി പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് മാസങ്ങളോളം; പുറത്തറിഞ്ഞത് സ്‌കൂള്‍ കൗണ്‍സിലിങില്‍

കാസര്‍കോട് അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പിലാണ് പതിനേഴുകാരനെ മാസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തത്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ത്ഥി പ്രകൃതി വിരുദ്ധ പീഡന വിവരം പറഞ്ഞത്. കുട്ടി പള്ളിയില്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു. ഈ സമയത്തെല്ലാം വികാരി ലൈംഗികമായി ചൂഷണം ചെയ്തു. പള്ളിയില്‍ വച്ചും വികാരിയുടെ മുറിയില്‍ ബലമായി എത്തിച്ചും നിരന്തരം ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് കുട്ടി നല്‍കിയിരിക്കുന്ന മൊഴി.

2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള സമയത്താണ് പീഡനം നടന്നത്. കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിന് കൈമാറി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയും കുട്ടിയേയും കൂട്ടി ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.

ചിറ്റാരിക്കല്‍ പൊലീസ് ഫാ. പോള്‍ തട്ടുപറമ്പിലിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കേസെടുത്ത വിവരം അറിഞ്ഞതോടെ വികാരി ഒളിവില്‍ പോയിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top