കണ്ണൂരിൽ റോഡിലെ ബ്ലോക്ക് മൂന്ന് വയസുകാരൻ്റെ ജീവനെടുത്തു; ആംബുലൻസ് വൈകിയത് രണ്ടു മണിക്കൂറിലേറെ

കൊട്ടിയൂർ ക്ഷേത്രത്തിലെ ഉത്സവത്തിരക്കും, കനത്ത മഴയും കാരണമുണ്ടായ ഗതാഗത കുരുക്കുമാണ് പിഞ്ചുകുഞ്ഞിൻ്റെ ജീവനെടുത്തത്. കൊട്ടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിളിച്ച ആംബുലൻസ് എത്താൻ വൈകിയതോടെ ആണ് മരണമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

താഴെപാൽച്ചുരം ഉന്നതിയിലെ പ്രജുൽ ആണ് മരിച്ചത്. കുട്ടിക്ക് സുഖമില്ലാത്തതിനാൽ ശനിയാഴ്ച ഉച്ചയോടെ കൊട്ടിയൂർ പിഎച്ച്സിയിൽ നിന്ന് ആംബുലൻസ് വിളിച്ചു. സാധാരണ 10 മിനിട്ട് കൊണ്ട് കുട്ടിയുടെ വീട്ടിലെത്തുന്ന ആംബുലൻസ്, റോഡിലെ കുരുക്ക് കാരണം മുക്കാൽ മണിക്കൂറെടുത്തു എത്താൻ.

അവിടെ നിന്ന് ആശുപത്രിയിലേക്കുള്ള യാത്രയും കുരുക്കിൽപെട്ടു. പാൽച്ചുരത്തിലെ ഗതാഗത കുരുക്ക് കാരണം കൊട്ടിയൂരിൽ നിന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്താൻ രണ്ട് മണിക്കൂറോളം എടുത്തു. അപ്പോഴേക്കും കുഞ്ഞ് മരിച്ചു. ജന്മനാ തലച്ചോർ സംബന്ധമായ അസുഖമുണ്ടായിരുന്നു കുട്ടിക്ക്.

കൊട്ടിയൂർ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ രണ്ട് ദിവസമായി ഗതാഗതം സ്തംഭിച്ച നിലയിലാണ്. ശനിയും ഞായറും ഭക്തർ വൻതോതിൽ എത്തിയതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ഇതിനൊപ്പം കനത്ത മഴ കൂടിയായതോടെ ക്രമീകരണങ്ങളെല്ലാം താറുമാറായ അവസ്ഥയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top