നവീന്‍ ബാബുവിന് നീതി ഇനിയും അകലെ; എല്ലാവരുടെയും പിന്തുണയോടെ മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണെന്ന് മഞ്ജുഷ

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന് ഭാര്യ കെ.മഞ്ജുഷ. വേദനയും ദുഃഖവും സ്വകാര്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതായും കുടുംബം വ്യക്തമാക്കി. വേദനയില്‍ പങ്കുചേര്‍ന്ന ധാരാളം പേരുണ്ട്. അവരെ എല്ലാം ഓര്‍ക്കുന്നു. മനുഷ്യത്വമുള്ള കേരള ജനത ഒപ്പം നിന്നു. ഇപ്പോഴും നേരില്‍ കാണാനും ആശ്വസിപ്പിക്കാനും ധാരളം പേര്‍ വരുന്നുണ്ട്. ക്രൈസ്തവ സഭകളിലെ തിരുമേനിമാരും അച്ഛന്‍മാരും നേരിട്ട് വന്ന് കണ്ട് അശ്വസിപ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അത് അശ്വാസമായ കാര്യമായിരുന്നു. എല്ലാവരുടെയും പിന്തുണയോടെ മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണെന്നും മഞ്ജുഷ പറഞ്ഞു.
നവീന്‍ ബാബുവിന് ഒരു വര്‍ഷമായിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. പല നിര്‍ണായക കാര്യങ്ങളും മറച്ചുവച്ചതായി അഡീഷനല്‍ കുറ്റപ്പത്രം സമര്‍പിച്ചപ്പോഴാണ് വ്യക്തമായത്. മനസ്സിലായി. പ്രശാന്തന്റെയും സിപിഎം നേതാവ് പി.പി.ദിവ്യയുടെയും കലക്ടറുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചില്ല. ഇതൊന്നും ഇല്ലാതെയാണ് കുറ്റപത്രം നല്‍കിയത്. അതുകൊണ്ട് തന്നെയാണ് നീതി അകലെയാണെന്ന് കരുതുന്നത്. എല്ലാ നിയമവഴികളും തേടുമെന്നും പ്രവീണ്‍ ബാബു പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് കണ്ണൂരിലെ ക്വാട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട എഡിഎമ്മായി സ്ഥലംമാറ്റം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ യാത്രയയപ്പ് വേദിയിലാണ് പിപി ദിവ്യ ക്ഷണിക്കാതെ എത്തി നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് അപമാനിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here