എയര്‍ ഇന്ത്യ അപകടത്തില്‍ മരണസംഖ്യ 294; പ്രധാനമന്ത്രി അഹമ്മദാബാദില്‍; പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നു

എയര്‍ ഇന്ത്യാ വിമാനം തകര്‍ന്നു വീണ ദുരന്തത്തില്‍ മരണസംഖ്യ 294 ആയി. വിമാനത്തില്‍ ഉണ്ടായിരുന്ന 241 യാത്രക്കാര്‍ മരിച്ചു. ഒരാള്‍ മാത്രമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം ഇടിച്ചു കയറിയ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ മെഡിക്കല്‍ വിദ്യാര്‍ഥികളും പ്രദേശവാസികളുമാണ് മരിച്ച മറ്റുളളവര്‍. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തും. ഇതിനായി ബന്ധുക്കളോട് അഹമ്മദാബാദില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ റെക്കോര്‍ഡിങുകള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉടന്‍ വിശകലനം ചെയ്യും. വിമാനാപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതിലൂടെ മനസിലാക്കാന്‍ കഴിയും. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിവിധ ഏജന്‍സികള്‍ അപകടം സംബന്ധിച്ച് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തി പ്രധാനമന്ത്രി നേരില്‍ കണ്ടു. അപകട നടന്ന സ്ഥലത്തും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top