നാടിന്റെ നോവായ രഞ്ജിതയെ അധിക്ഷേപിച്ച് ഡപ്യൂട്ടി തഹസില്‍ദാര്‍; ഉടന്‍ സസ്‌പെന്‍ഷന്‍

വിമാന അപകടത്തില്‍ മരിച്ച രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന് സസ്‌പെന്‍ഷന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് രഞ്ജിതയെ അപമനിക്കുന്ന തരത്തിലുളള കമന്റ് ഇയാള്‍ പങ്കുവച്ചത്. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിലും മറ്റൊരു പോസ്റ്റിന്റെ കമന്റിലും പവിത്രന്‍ രഞ്ജിതയെ അപമാനിച്ചു. ജാതി അധിക്ഷേപവും അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ജോലിയില്‍നിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് മരിക്കാനിടയായതെന്നാണ് ഇയാള്‍ കുറിച്ചിരിക്കുന്നത്. ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള കുറിപ്പിന് താഴെ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്ന കമന്റും രേഖപ്പെടുത്തി. ഇക്കാര്യം ശ്രദ്ധിയില്‍പ്പെട്ട ഉടന്‍ തന്നെ നടപടിക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് തന്നെ നിര്‍ദേശമെത്തി. കളക്ടര്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കുകയും ചെയ്തു.
ഇത്തരം മോശം പ്രതികരണങ്ങളുടെ പേരില്‍ നേരത്തെയും നടപടി നേരിട്ട ആളാണ് പവിത്രന്‍. എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് കഴിഞ്ഞ് അടുത്തിടെയാണ് ജോലിക്ക് കയറിയത്. ദുരന്തത്തിന് ഇരയായ ഒരു സ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട പവിത്രനെതിരെ സ്ഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here