അങ്കമാലി- ശബരി പാത: കേരളം കണ്ട സ്വപ്‌നത്തിന് ചിറക് മുളയ്ക്കുന്നു; കേന്ദ്രം സംഘം ഉടന്‍ എത്തും

കേരളം വര്‍ഷങ്ങളായി കാത്തിരുന്ന അങ്കമാലി-ശബരി റെയില്‍പ്പാത പദ്ധതിക്ക് ജീവന്‍ വയ്ക്കുന്നു. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് റയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
ഭൂമി ഏറ്റെടുക്കുന്നത്അടക്കമുള്ള ടപടികള്‍ ജൂലായില്‍ തന്നെ ആരംഭിക്കാനാണ് ധാരണ ആയത്. അടുത്ത ദിവസം തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. ഈ സംഘം വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അത് അനുസരിച്ചുള്ള നിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിക്കും എന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്.
അങ്കമാലി മുതല്‍ എരുമേലി വരെ 111.48 കി.മീ ദൈര്‍ഘ്യമുള്ളതാണ് പദ്ധതി. 1997-98 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ടതാണ് പാത. 8 കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കുകയും അങ്കമാലിക്കും കാലടിയ്ക്കും ഇടയില്‍ 7 കിലോമീറ്റര്‍ നിര്‍മ്മാണം നടക്കുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് ഇത് നിശ്ചമായ അവസ്ഥയിലായി. ഇതോടെ ഭൂമി ഏറ്റെടുക്കാനായി നിശ്ചയിച്ച് പ്രദേശത്തെ ജനങ്ങള്‍ ദുരിതത്തിലുമാണ്.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് വലിയ സഹായമാകുന്നതാണ് ഈ പാത. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വളര്‍ച്ചയ്ക്കും. ഇടുക്കി ജില്ലയെ കൂടി റയില്‍ കണക്ടിവിറ്റി എന്ന വലിയ നേട്ടവും പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ നടപ്പാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here