കപ്പലില്‍ ടണ്‍ കണക്കിന് തീപിടിക്കുന്ന ദ്രാവകങ്ങള്‍; എഥൈല്‍ ക്ലോറോഫോര്‍മൈറ്റ് അടക്കം മാരക രാസവസ്തുക്കള്‍; വലിയ ആശങ്ക

അറബിക്കടലില്‍ തീപിടിച്ച് കപ്പലില്‍ നിറയെ ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന വസ്തുക്കള്‍. വായുവുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ സ്വയം തീപിടിക്കുന്ന രാസവസ്തുക്കള്‍ വരെയുണ്ട് കണ്ടെയ്‌നറുകളില്‍. കൂടാതെ മാരക വിഷവസ്തുക്കളും കണ്ടെയ്‌നറിലുണ്ട്. നിലവില്‍ കപ്പല്‍ 15 ഡിഗ്രി ചരിഞ്ഞിട്ടുണ്ട്. നിരവധി കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുകയും ചെയ്തിട്ടുണ്ട്.
ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് പുറത്തുവിട്ട കപ്പലിലെ ചരക്കുകളിലെ പട്ടിക ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. 157 കണ്ടെയ്‌നറുകളില്‍ ടണ്‍ കണക്കിന് തീപിടിക്കുന്ന വസ്തുക്കള്‍, കീടനാശിനികള്‍ ഉള്‍പ്പെടെയുള്ള വിഷ രാസവസ്തുക്കളാണുള്ളത്. 800 ഡ്രമ്മുകളില്‍ കീടനാശിനിയുണ്ട്. 27,786 കി.ഗ്രാം തൂക്കമുള്ള എഥൈല്‍ ക്ലോറോഫോര്‍മൈറ്റ് അടക്കമുള്ള വിഷാംശമുളള രാസവസ്തുക്കളും ഉണ്ട്. രണ്ട് കണ്ടെയ്നറുകളില്‍ ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോസെല്ലുലോസ്, 12 കണ്ടെയ്നറുകളില്‍ നാഫ്തലീന്‍, ഒരു കണ്ടെയ്നറില്‍ കത്തുന്ന ദ്രാവകം അടങ്ങിയ ഖരവസ്തുക്കള്‍, നാല് കണ്ടെയ്നറുകളില്‍ പാരഫോര്‍മാല്‍ഡിഹൈഡ് എന്നിവയും കത്തുന്ന കപ്പലിലുണ്ട്.

കപ്പലില്‍ ഏത് സമയവും നടക്കാവുന്ന വലിയ സ്‌ഫോടനമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന കോസ്റ്റ്ഗാര്‍ഡിനും നാവിക സേനയ്ക്കും വലിയ വെല്ലുവിളിയാകുന്നത്. കപ്പിലന്റെ മധ്യഭാഗത്ത് നിന്ന് തുടങ്ങിയ തീ ഇപ്പോള്‍ കപ്പലിന്റെ മുഴുവന്‍ ഭാഗത്തേക്കും പടര്‍ന്നിട്ടുണ്ട്. ഹൈ പ്രഷര്‍ വാട്ടര്‍ ജെറ്റ് ഉപയോഗിച്ച് തീ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇത് വിജയിച്ചിട്ടില്ല.
കപ്പലിലെ വിഷാംശം അടക്കമുള്ള രാസവസ്തുക്കള്‍ കടലില്‍ പരക്കുന്നതും വലിയ പ്രതിസന്ധിയുണ്ടാക്കും എന്ന് ഉറപ്പാണ്. കേരള തീരത്ത് നിന്നും 44 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ഉള്ളത്. അതുകൊണ്ട് തന്നെ കേരള തീരത്ത് വലിയ മലിനീകരണ പ്രശ്‌നം ഉണ്ടാക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here