നിര്‍ബന്ധിത ട്രെയിനിങ്ങിന് പകരം നടന്നത് മറ്റൊന്ന്; ആശമാരുടെ മഹാസമരം പൊളിക്കാനുളള സര്‍ക്കാര്‍ തന്ത്രം പാളിയത് ഇങ്ങനെ…

ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹാറാലി പൊളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പൊളിഞ്ഞു. മഹാറാലി ദിവസം തന്നെ എന്‍എച്ച്എമ്മിന്റ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഓണ്‍ലൈന്‍ ട്രെയിനിംഗ് സംഘടിപ്പിച്ചിരുന്നു. സമരപന്തലിലെ ആശമാര്‍ക്ക് പുറമേ വിവിധ ജില്ലകളില്‍ നിന്നുള്ളവരും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

രണ്ട് ബാച്ചുകളായി തിരിച്ച് 10.30 മുതല്‍ 12. 30 വരെ പരിശീലനമെന്നായിരുന്നു എന്‍എച്ച്എം അറിയിച്ചത്. ഇതനുസരിച്ച് സ്വന്തം ലോഗിന്‍ ഐഡി ഉപയോഗിച്ചാണ് പലരും പരിശീലന പരിപാടിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഹാജര്‍ മാത്രമാണ് ഓണ്‍ലൈന്‍ നിര്‍ബന്ധിത പരിശീലന പരിപാടിയില്‍ നടന്നത്. മറ്റൊന്നും തന്നെ നടന്നതുമില്ല. മണിക്കൂറോളം ആശമാര്‍ ഓണ്‍ലൈനിലൂടെ ഈ മീറ്റിങ്ങിന്റെ ഭാഗമായി. മറ്റൊരു സ്ഥലത്തേയ്ക്ക് മാറിയാലോ, യാത്ര ചെയ്താലോ ഉണ്ടായേക്കാവുന്ന തടസ്സങ്ങള്‍ മുന്നില്‍ കണ്ട് പലരും പരിശീലന സമയം വരെ അതാത് സ്ഥലങ്ങളില്‍ ചെലവഴിക്കുകയായിരുന്നു. പരിശീലന സമയം കഴിഞ്ഞതോടെയാണ് ഭൂരിഭാഗം ആശമാരും മഹാറാലിയുടെ ഭാഗമായത്.

മഹാ റാലി പ്രതിപക്ഷ നേതാവ് ഉദ്ഗാടനം ചെയ്തു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ആദ്യ മന്ത്രിസഭായോഗത്തില്‍ തീരുമാനം ആശമാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ ആശാ സമരസമിതി നേതാവ് എം എ ബിന്ദു നയിച്ച യാത്രയാണ് സമാപിച്ചത്. സമര യാത്ര അവസാനിച്ചെങ്കിലും സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം തുടരാനാണ് കേരള ആശാ വര്‍ക്കേഴ്‌സ് ഹെല്‍ത്ത് അസോസിയേഷന്റെ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top