ആശമാരോട് പ്രതികാര നടപടിയുമായി പിണറായി സര്‍ക്കാര്‍; ഓണറേറിയം വെട്ടിച്ചുരുക്കി എന്ന് പരാതി; ഇനി ചര്‍ച്ചയില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രിയും

സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശമാരോട് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതായി ആരോപണം. പലയിടത്തും ഓണറേറിയം വെട്ടിച്ചുരുക്കിയെന്നാണ് ആശമാരുടെ പരാതി. വേരിയബിള്‍ ഇന്‍സന്റീവ് 500 രൂപയില്‍ താഴെ പോയവര്‍ക്ക് പ്രതിമാസം 3500 രൂപ മാത്രമാണ് കിട്ടുന്നത്. ഓണറേറിയം അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കുമെന്ന ഉറപ്പും പാലിച്ചില്ല. പലരുടെയും ഓണറേറിയം തടഞ്ഞുവച്ച് സര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്നും ആശാ ഹെല്‍ത്ത് വര്‍ക്കേഴസ് അസോസിയേഷന്‍ ആരോപിച്ചു.

സ്‌കൂള്‍ തുറക്കുന്നതടക്കം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സമയത്താണ് സര്‍ക്കാരിന്റെ ഈ ചതി. ഇനി ചര്‍ച്ച ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പകപോക്കാനുള്ള നടപടികള്‍ തുടങ്ങിയത്. പാവപ്പെട്ട ആശമാരെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. ഓണറേറിയം വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ പകുതിയാക്കി പ്രതികാരം ചെയ്യുകയാണ്. ദുരിതത്തിലാഴ്ത്തി സമരം പൊളിക്കാനാണ് ശ്രമിക്കുന്നതെന്ന് ആശമാര്‍ ആരോപിച്ചു.

എന്ത് വിലകൊടുത്തും സമരവുമായി മുന്നോട്ടു പോകും. ഈ മാസം 18ന് മഹാറാലി നടത്തുമെന്നും സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top