ആണവോർജ്ജ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നു കൊടുക്കാൻ കേന്ദ്രസർക്കാർ; നിയമനിർമ്മാണം ഉടൻ

ഇന്ത്യയുടെ ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് വഴിയൊരുക്കുന്ന ചരിത്രപരമായ നിയമനിർമ്മാണവുമായി കേന്ദ്രസർക്കാർ. രാജ്യത്തിന്റെ ആണവോർജ്ജ ഉപയോഗവും നിയന്ത്രണവും ലക്ഷ്യമിട്ടുള്ള സുപ്രധാനമായ ‘ദി ആറ്റോമിക് എനർജി ബിൽ, 2025’ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുകയാണ്.

ബിൽ പാസാകുന്നതോടെ, ഇതുവരെ സർക്കാർ ഉടമസ്ഥതയിലുള്ള ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് മാത്രം കൈകാര്യം ചെയ്തിരുന്ന ആണവോർജ്ജ മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുക്കും. രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ പരിഷ്കരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വകാര്യ പങ്കാളിത്തത്തിനായി ആണവോർജ്ജ മേഖല തുറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Also Read : ഇന്ത്യയിലെ കുടിവെള്ളത്തില്‍ അപകടകരമായ അളവിൽ യുറേനിയം; കേരളത്തിലെ പരിശോധനാ ഫലവും പുറത്ത്

നിലവിൽ 23 റിയാക്ടറുകളിലായി 8.8 GW ആണ് ഇന്ത്യയുടെ സ്ഥാപിത ആണവശേഷി. 2032 ആകുമ്പോഴേക്കും സ്വകാര്യ പങ്കാളിത്തത്തിലൂടെ ഇത് 22 GW ആയി വർദ്ധിപ്പിക്കാനും, 2047 ആകുമ്പോഴേക്കും 100 GW ശേഷി കൈവരിക്കാനുമാണ് സർക്കാർ നീക്കം.

നിയമനിർമ്മാണം രാജ്യത്ത് ആണവമേഖലയിൽ പുതിയ നിക്ഷേപ സാധ്യതകൾ ഉറപ്പാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സുരക്ഷയ്ക്കും സാങ്കേതിക മുന്നേറ്റത്തിനും ഊന്നൽ നൽകിക്കൊണ്ട് രാജ്യത്തിൻ്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഈ ബിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read : വരുന്നു, ബാങ്കുകളുടെ മെഗാലയനം; ചെറിയ ബാങ്കുകൾ ഇനിയില്ല

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങി ലാഭകരമായി പ്രവർത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചതിന് പിന്നാലെ തന്ത്രപരമായ ആണവോർജ്ജ മേഖല കൂടി സ്വകാര്യവൽക്കരിക്കുന്ന സർക്കാർ നടപടിക്കെതിരെ പലയിടങ്ങളിൽ നിന്നും വിമർശങ്ങളും ഉയരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top