അമേരിക്കയുടെ നോട്ടപ്പുള്ളി, കിട്ടിയാൽ കൊല്ലുമെന്ന് ഇസ്രായേൽ ; ആരാണ് ആയത്തുള്ള അലി ഖമേനി

ലോകത്തിലെ വൻ ശക്തികളോട് ഇറാൻ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആയത്തുള്ള അലി ഖമേനിയെന്ന ഇറാനിയൻ രാഷ്ട്രീയ നേതാവിനെ കുറിച്ചുള്ള ചർച്ചകൾക്ക് ചൂടു പിടിച്ചിരിക്കുകയാണ്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമേനി വളർന്ന് വന്നത് പട വെട്ടിയും പോരടിച്ചും തന്നെയാണ്. ഇറാനിൽ മക്തബാ ഖാന എന്നറിയപ്പെടുന്ന മതപാഠശാലയിൽ നിന്നാണ്‌ അദ്ദേഹം പ്രാഥമിക വിദ്യഭ്യാസം നേടിയത്. മത പഠനത്തോടൊപ്പം പിതാവറിയാതെ സ്റ്റേറ്റ് സ്കൂളിലെ ഈവനിംഗ് കോഴ്സിനു ചേർന്ന് കൊണ്ട് ഖമേനി സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി.

ഇറാനിയൻ വിപ്ലവത്തിന്റെ ആചാര്യനായ റൂഹുള്ള ഖമേനിയാണ്‌ അദ്ദേഹത്തെ രാഷ്ട്രീയ രംഗത്തേക്ക് കൊണ്ട് വന്നത്. 59 വർഷം നീണ്ടു നിന്ന ഷാ രാജവംശത്തിന്റെ ദുർഭരണത്തിനെതിരെ ഉയർന്ന് വന്ന ജന രോഷത്തെ റൂഹുള്ള ഖമേനി കൃത്യമായി ഭരണകൂടത്തിനെതിരെ തിരിച്ച് വിട്ടു. ആ സമരങ്ങളുടെ മുൻ നിരയിൽ തന്നെ ആയത്തുള്ള അലി ഖമേനിയെന്ന യുവ തുർക്കിയുണ്ടായിരുന്നു. സമരങ്ങളെ തുടർന്ന് ഖമേനി നിരവധി പ്രാവിശ്യം ജയിലിലായി. ഇറാനിയൻ വിപ്ലവത്തിന്റെ വിജയ ശില്പികളിൽ ഒരാളായിരുന്നു ആയത്തുള്ള അലി ഖമേനി മാറുകയായിരുന്നു.

1989 ജൂൺ 3-ന് റൂഹുള്ള ഖമേനി മരണപ്പെട്ടതിനെത്തുടർന്ന് ആയത്തുള്ള അലി ഖമേനി ഇറാന്റെ പരമോന്നത നേതാവായി തെരെഞ്ഞടുക്കപ്പെടുക്കുകയായിരുന്നു. അന്ന് മുതൽ ഇന്നു വരെ ഇറാന്റെ ഭരണാധികാരിയായി അദ്ദേഹം തുടരുകയാണ്. പശ്ചിമേഷ്യയിൽ അറബ് ദേശീയതയിലൂന്നിയ ഇസ്ലാമിക സഖ്യം സൃഷ്ടിക്കാനുള്ള വലിയ ശ്രമങ്ങളാണ് അദ്ദേഹം പിന്നീട് നടത്തിയത്. അതിൽ വലിയൊരു അളവു വരെ ഖമേനി വിജയിക്കുകയും ചെയ്തു. ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂത്തികൾ, ഇറാഖിലെയും സിറിയയിലെയും ഷിയാ സംഘങ്ങൾ തുടങ്ങിയ ഇസ്ലാമിക ശക്തികളെ സഹായിച്ച് കൊണ്ട് ഇറാൻ അറബ് രാജ്യങ്ങളിലുള്ള തങ്ങളുടെ സ്വാധീനം വികസിപ്പിച്ചു. ഈ പ്രാദേശിക ശൃംഖലയെ അദ്ദേഹം “പ്രതിരോധത്തിന്റെ അച്ചുതണ്ട്” എന്നാണ് വിളിച്ചിരുന്നത്.

" പശ്ചിമേഷ്യയിൽ അറബ് ദേശീയതയിലൂന്നിയ ഇസ്ലാമിക സഖ്യം സൃഷ്ടിക്കാനുള്ള വലിയ ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത് അതിൽ വലിയൊരു അളവു വരെ ഖമേനി വിജയിക്കുകയും ചെയ്തു "

ആയത്തുള്ള അലി ഖമേനി തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമങ്ങളെ തുടർന്ന് അദ്ദേഹം രൂപീകരിച്ച പ്രാദേശിക സഖ്യങ്ങൾ എല്ലാം സമ്മർദ്ദത്തിലാകുകയും, സൈനിക തിരിച്ചടികൾ വർദ്ധിക്കുകയും, ആഭ്യന്തര അസ്വസ്ഥതകൾ രൂക്ഷമാവുകയും ചെയ്തിരിക്കുകയാണ്. ഇസ്രയേലും അമേരിക്കയും വധ ഭീക്ഷണി മുഴക്കുമ്പോളും കീഴടങ്ങാൻ തയ്യാറല്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇറാന്റെ പരമോന്നത നേതാവ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top