ഗൗതം ഗംഭീറിന് ആശ്വാസം; പരിശീലക സ്ഥാനത്ത് നിന്നും ഉടനടി മാറ്റമില്ല

ഗൗതം ഗംഭീറിന് ആശ്വാസമായി ബിസിസിഐ നടപടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിനെത്തുടർന്ന് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ കടുത്ത സമ്മർദ്ദത്തിൽ ആയിരിക്കെ, അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തിൽ ഉടനടി തീരുമാനമെടുക്കേണ്ടതില്ലെന്ന് ബിസിസിഐ.

നവംബർ 26-ന് നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ 408 റൺസിന് പരാജയപ്പെട്ടിരുന്നു. സൗത്ത് ആഫ്രിക്കയോടും ന്യൂസിലൻഡിനോടുമുൾപ്പടെ അഞ്ച് ഹോം ടെസ്റ്റ് മത്സരങ്ങളിൽ ടീം പരാജയപ്പെട്ടതോടെയാണ് ഗംഭീറിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്.

Also Read : ‘ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും നേടിയത് ഇതേ കോച്ച്’; വിമർശകർക്ക് മറുപടിയുമായി ഗൗതം ഗംഭീർ

എന്നാൽ, തുടർച്ചയായ തിരിച്ചടികൾക്കിടയിലും ഗംഭീറിൽ ആത്മവിശ്വാസം പ്രകടിപ്പിക്കാനാണ് ബിസിസിഐയുടെ തീരുമാനം. “ഒരു തീരുമാനവും എടുക്കാൻ ബിസിസിഐ തിടുക്കം കാണിക്കില്ല,” എന്ന് ബിസിസിഐ അധികൃതർ പ്രതികരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ടീം ഇപ്പോൾ ഒരു പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മാത്രമല്ല, ഗംഭീറിന്റെ കരാർ 2027 ഏകദിന ലോകകപ്പ് വരെയാണ്. ഈ സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കില്ല. സെലക്ടർമാരുമായും ടീം മാനേജ്‌മെന്റുമായും ചർച്ചകൾ നടത്തുമെങ്കിലും വലിയ നടപടികൾ ഉണ്ടാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം നടന്ന ടി-20 ലോകകപ്പിന് ശേഷമാണ് ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. തുടർച്ചയായ പരാജയങ്ങളിൽ വിമർശനം നേരിടുമ്പോഴും, തൻ്റെ മുൻകാല വിജയങ്ങളെക്കുറിച്ച് അദ്ദേഹം വിമർശകരെ ഓർമ്മിപ്പിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top