വീണ്ടും മനുഷ്യക്കടത്ത്? ജോലി വാഗ്ദാനം നൽകി രേഖകളിലാത്ത 56 സ്ത്രീകളെ ചതിക്കുഴയിൽ വീഴ്ത്തി; രക്ഷപെട്ടത് തലനാരിഴക്ക്

പശ്ചിമ ബംഗാളിലെ ജൽപൈഗുരി, കൂച്ച് ബെഹാർ, അലിപുർദുവാർ ജില്ലകളിൽ നിന്നും 56 സ്ത്രീകളെ കടത്തുന്നതിനിടെ റെയിൽവേ സംരക്ഷണ സേന പിടികൂടി. ന്യൂ ജൽപൈഗുരി-പട്‌ന ക്യാപിറ്റൽ എക്‌സ്പ്രസിൽ ടിക്കറ്റുകളില്ലാതെ ഒരുമിച്ച് യാത്ര ചെയ്‌യുകയായിരുന്നു ഇവർ. ബംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്താണ് സ്ത്രീകളെ കടത്തി കൊണ്ട് പോകാൻ ശ്രമിച്ചത് .

ട്രെയിനിൽ പതിവ് പരിശോധനയ്ക്കിടെ അസാധാരണമായി യുവതികൾ കൂട്ടത്തോടെ യാത്ര ചെയ്യുന്നത് ആർപിഎഫിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇവരെ രക്ഷിക്കാൻ ആയത്. സ്ത്രീകളുടെ പക്കൽ ട്രെയിൻ ടിക്കറ്റുകൾ ഇല്ലാത്തതും സംശയത്തിനിടയാക്കി. സംഘത്തിലെ ഒരു പുരുഷനെയും സ്ത്രീയെയും ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ ഉത്തരങ്ങൾ നൽകിയതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവിൽ ജോലി കിട്ടി എന്നുള്ള ഓഫർ ലെറ്ററോ, മറ്റു രേഖകളോ ഈ സ്ത്രീകളുടെ കൈവശം ഇല്ലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർപിഎഫും പോലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയ സ്ത്രീകളെ അവരുടെ കുടുംബങ്ങൾക്ക് കൈമാറി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top