ഉൾട്ട അടിച്ചോ? അന്ധവിശ്വാസ ബില്ലിൽ കോടതിയിൽ മലക്കം മറിഞ്ഞ് സർക്കാർ

അനാചാരവും ആഭിചാരവും തടയുന്നതിനുള്ള പുതിയ നിയമത്തിന്റെ സാധ്യത പരിശോധിച്ചുവരികയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സാങ്കേതികമായ പ്രശ്നങ്ങൾ കാരണമാണ് വൈകുന്നതെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു.

Also Read: മഹാരാഷ്ട്രയും കർണാടകവും നടപ്പാക്കിയ അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരാൻ കമ്യൂണിസ്റ്റ് സർക്കാരിന് ഭയമോ… ഹൈക്കോടതിക്ക് അതൃപ്തി

എന്താണ് ഇതിനുള്ള തടസ്സമെന്ന് കോടതി ചോദ്യമുയർത്തി. അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലാണ് അന്ധവിശ്വാസത്തിനെതിരായ നിയമനിർമ്മാണം സജീവപരി​ഗണനയിലാണെന്ന് വ്യക്തമാക്കിയത്. സജീവപരി​ഗണന എത്ര കാലം നീളുമെന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല. കൃത്യമായ സമയപരിധി അറിയിക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വിശദമായി സത്യവാങ്മൂലം നല്കാൻ കോടതി നിർദേശിച്ചു.

Also Read : ക്രിസ്ത്യാനികളെ പൂട്ടാൻ ജനസംഘം 1978ൽ കൊണ്ടുവന്ന മതസ്വാതന്ത്ര്യ ബിൽ; 50 കൊല്ലമായിട്ടും സംഘപരിവാർ പഴയ നിലപാടിൽ തന്നെ

നേരത്തെ കേസിൽ ഇത്തരത്തിലുള്ള ബില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിനു പിന്നാലെ പലതരത്തിലുള്ള വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നുരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top