യു ഡി എഫിന് വേണ്ടി മെത്രാന്മാർ; കോൺഗ്രസുകാർ തമ്മിലടി നിർത്തി മര്യാദക്ക് ഇരിക്കണം മാർ ക്ലിമ്മിസ്

നിയമസഭ – പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ അടുത്തതോടെ ക്രൈസ്തവ സഭകൾ യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങി. കോൺഗ്രസുകാർ തമ്മിലടി നിർത്തി തിരെഞ്ഞടുപ്പിന് ഒരുങ്ങണമെന്ന് പ്രതിപക്ഷ നേതാവിൻ്റെ സാന്നിധ്യത്തിൽ കർദ്ദിനാൾ മാർ ക്ലിമ്മിസ് പറഞ്ഞത് മാറ്റത്തിൻ്റെ തുടക്കമായി എന്നാണ് യുഡിഎഫിൻ്റെ വിലയിരുത്തൽ. വോട്ട് ചിതറിപ്പോകാതെ കേരള കോൺഗ്രസുകൾ ഒന്നിക്കണമെന്ന ചങ്ങനാശ്ശേരി മെത്രാൻ്റ ആഹ്വാനവും പോസിറ്റീവ് സിഗ്നലായാണ് കാണുന്നത്.

കേരള കോൺഗ്രസുകൾ ഒന്നിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ. കേരള കോൺഗ്രസ്‌ സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗം ഡോ. ജോബിൻ എസ്.കൊട്ടാരം രചിച്ച ‘പി.ജെ. ജോസഫ്; കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച കർമ്മയോഗി’ എന്ന ജീവചരിത്രഗ്രന്ഥം അതിരൂപത ആസ്ഥാനത്ത് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

Also Read : രാഷ്ട്രീയപാർട്ടി രൂപീകരണത്തിൽ കത്തോലിക്കാ സഭാതലപ്പത്ത് ഭിന്നത? തലശേരി, പാലാ മെത്രാന്മാർ പറയുന്നത്….

കോൺഗ്രസുകാരെ തോൽപ്പിക്കുന്നത് കോൺഗ്രസുകാരാണെന്നും മതനിരപേക്ഷത നിലനിർത്താൻ കോൺഗ്രസ് നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും അടൂരിൽ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ വാർഷിക സമ്മേളനത്തിലാണ് സഭാ തലവനായ കർദ്ദിനാൾ മാർ ക്ലിമ്മിസ് കാതോലിക്ക ബാവ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസുകാരുടെ സാന്നിധ്യത്തിലാണ് മാർ ക്ലിമ്മിസ് തുറന്ന് പറച്ചിൽ നടത്തിയത്. ഇന്ത്യാ മഹാരാജ്യം നിലനിൽക്കേണ്ടത് രാജ്യത്തിൻ്റെ ആവശ്യമാണെന്നും കോൺഗ്രസുകാർ ഈ യാഥാർത്ഥ്യം തിരിച്ചറിയണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു.

Also Read : ഏകീകൃത കുർബാന ചൊല്ലാത്തവരെ പുറത്താക്കുമെന്ന ഭീഷണിക്കെതിരെ 89 വൈദികർ; ‘നട്ടെല്ലിന് ഉറപ്പില്ലാത്ത മെത്രാന്മാർ സഭയെ തളർത്തി’

കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിൻ്റെ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു കൊണ്ട് കേരള കോൺഗ്രസുകൾ ഒന്നിക്കണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. കേരള കോൺഗ്രസുകൾ വ്യത്യസ്ത മുന്നണികളിലാകുമ്പോൾ വോട്ടുകൾ ചിതറിക്കപ്പെടുകയാണെന്നും, പാർട്ടിക്ക് സ്ഥിരമായി വോട്ട് ചെയ്യുന്നവരിൽപ്പോലും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും മാർ തോമസ് തറയിൽ പറഞ്ഞതിന് പിന്നിൽ ഒട്ടേറെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതുന്നത്. കേരള കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിൽ യോജിക്കണമെന്നും മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക് മടങ്ങി വരണമെന്നതിലും കത്തോലിക്ക മെത്രാന്മാരുടെ നേതൃത്വത്തിൽ പിന്നാമ്പുറ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ചങ്ങനാശ്ശേരി മെത്രാൻ്റ വിമർശനാത്മകമായ തുറന്ന് പറച്ചിൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top