കാവിക്കൊടി ദേശീയ പതാകയാക്കണം, ബി ജെ പി നേതാക്കളുടെ നിരന്തര ആവശ്യം; ആവർത്തിച്ച് എന്‍. ശിവരാജന്‍

ഭഗവ ധ്വജത്തെ ഇന്ത്യൻ ദേശീയപാതയാക്കി മാറ്റണമെന്നത് സംഘപരിവാർ സംഘടനകൾ നിരന്തരം ഉയർത്തി കൊണ്ടിരിക്കുന്ന ആവശ്യമാണ്. ഇപ്പോൾ കേരളത്തിൽ നിന്ന് ഒരു നേതാവ് കൂടി ആ ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. ഭാരതാംബ വിവാദത്തിന്റെ ഭാഗമായി പാലക്കാട് ബി ജെ പി നടത്തിയ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജന്‍. തുടർന്ന് മന്ത്രി ശിവൻകുട്ടിയെ ശവൻകുട്ടി എന്നും ശിവരാജൻ ആക്ഷേപിച്ചു.

ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ പറഞ്ഞു. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ കൂട്ടിച്ചേർത്തു.

ദേശീയ പതാകയെ അപമാനിച്ച ബി.ജെ.പി നേതാവിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പരുപാടി സംഘടിപ്പിക്കും. ഡി.സി.സി പ്രസിഡൻ്റ് എ. തങ്കപ്പൻ പരുപാടി ഉദ്ഘാടനം ചെയ്യും.

ഇത് ആദ്യമായല്ല ഒരു ബിജെപി നേതാവ് കാവി കൊടിയെ ഇന്ത്യൻ പതാകയാക്കി മാറ്റണമെന്ന അഭിപ്രായവുമായി മുന്നോട്ടു വരുന്നത്. കർണാടകയിലെ മുൻ ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി കെ. എസ്. ഈശ്വരപ്പ ‘ഭഗവധ്വജ്’ ഭാവിയിൽ ദേശീയ പതാകയായി മാറിയേക്കാമെന്നും നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ശ്രീരാമചന്ദ്രന്റെയും ഹനുമാന്റെയും രഥങ്ങളിൽ കാവി പതാകകൾ ഉണ്ടായിരുന്നു എന്നുമാണ് മാധ്യമങ്ങളോട് പറഞ്ഞത്. അത് അന്ന് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top