‘കറുപ്പ് ധൈര്യത്തിൻ്റെ പ്രതീകം’; അന്തരിച്ച വിവി പ്രകാശിൻ്റെ മകൾ നന്ദനയുടെ മറുപടി ആർക്ക് കൊള്ളുo ?

നിലമ്പൂര്‍ ഉപതരെഞ്ഞടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉച്ച കഴിഞ്ഞ് 3.30 ന് ആണ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വിവി പ്രകാശിന്റെ ഭാര്യ പ്രീതയും മകള്‍ നന്ദനയും പോളിങ് ബൂത്തിലെത്തിയത്. എടക്കര സ്‌കൂളിലെ ബൂത്തിലായിരുന്നു ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. കറുപ്പ് വസ്ത്രം ധരിച്ചായിരുന്നു ഇരുവരും എത്തിയത്. തുടര്‍ന്ന് വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങി മടങ്ങുന്നതിനിടെ മാധ്യമങ്ങളോട് കുടുംബം പ്രതികരിക്കുകയും ചെയ്തു.
ഈ തെരഞ്ഞെടുപ്പില്‍ ഒരിയ്ക്കലും വോട്ടു ചെയ്യില്ലെന്ന് താനോ മക്കളോ എവിടെയും പറഞ്ഞിട്ടില്ല, ്രപീതയുടെ വാക്കുകള്‍ ഇങ്ങനെ. അച്ഛന്‍ ഇല്ലാത്ത ഈ തെരഞ്ഞെടുപ്പ് ദിനം വൈകാരികമെന്ന് മകള്‍ നന്ദന പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ഫലം വരുന്നതിന് മൂന്ന് ദിവസം മുന്‍പാണ് അച്ഛന്റെ വിയോഗം. അതിനാല്‍ ഈ ദിനം എനിയ്ക്കങ്ങനെയേ ഓര്‍മിക്കാന്‍ കഴിയൂവെന്നും നന്ദന വ്യക്തമാക്കി.
കറുപ്പ് വസ്ത്രം ധരിച്ചെത്തിയത് യാദൃശ്ചികമല്ലെന്നും ധൈര്യത്തിന്റെ പ്രതീകമായതിനാലാണെന്നും കുടുംബം പ്രതികരിച്ചു. മരണംവരെ കോണ്‍ഗ്രസായി തുടരുമെന്ന് മറുപടി നല്‍കിയാണ് പ്രകാശിന്റെ ഭാര്യയും മകളും സ്ഥലത്ത് നിന്ന് മടങ്ങിയത്.
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ എന്നിവര്‍ പ്രകാശിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. ഈ ഘട്ടത്തില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇങ്ങോട്ടേയ്ക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. ഇത് കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴും അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. സ്വരാജിനെ കാണുമ്പോള്‍ ആലിംഗനം ചെയ്യുന്ന ആര്യാടന്‍ ഷൗക്കത്തിന് എന്തുകൊണ്ട് പ്രകാശിന്റെ വീട്ടില്‍ പോകാന്‍ സാധിക്കുന്നില്ലായെന്ന ചോദ്യംവരെ പ്രകാശിനോട് അടുപ്പമുള്ള നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്‍പാകെ ഉന്നയിച്ചിരുന്നു.ഈ വികാരത്താല്‍ മറുകണ്ടം ചാടുമെന്ന് തോന്നിപ്പിച്ച വോട്ടുകള്‍ പോലും യുഡിഎഫിന് എംഎല്‍എമാരെ രംഗത്തിറക്കി പിന്തിരിപ്പിക്കേണ്ടി വന്നിട്ടുണ്ട്.
വോട്ടെടുപ്പ് ദിവസമായ ഇന്ന് രാവിലെ അച്ഛന്‍ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് എന്ന കുറിപ്പോടെ ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോഴും നന്ദനയുടെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായിരുന്നു. ജീവിച്ച് മരിച്ച അച്ഛനേക്കാള്‍ ശക്തിയുണ്ട്, മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛനെന്നായിരുന്നു നന്ദനയുടെ അന്നത്തെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here