തീവ്ര മുസ്ലിം സംഘടനകളുടെ സൂഡിയോ ബഹിഷ്‌കരിക്കണം ആയുധമാക്കി സംഘപരിവാര്‍; ഷോറൂമില്‍ ഓടിയെത്തി കെ സുരേന്ദ്രന്‍

ഇസ്രായേല്‍ സൈന്യവുമായി കരാറുണ്ടെന്ന പേരില്‍ ടാറ്റയുടെ വസ്ത്ര ബ്രാന്‍ഡായ സൂഡിയോ (zudio) ബഹിഷ്‌കരിക്കണമെന്ന തീവ്ര മുസ്ലിം സംഘടനകളുടെ ആഹ്വാനം സമര്‍ത്ഥമായി ഉപയോഗിക്കാന്‍ സംഘപരിവാര്‍ ശ്രമം. ബിജെപി നേതാക്കളടക്കം സൂഡിയോ ഔട്ട്‌ലെറ്റുകളില്‍ എത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളോടെയാണ് ഇത്തരം പോസ്റ്റുകളെല്ലാം എത്തുന്നത്.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സൂഡിയോയില്‍ എത്തി വസത്രം വാങ്ങി. ഇതിന്റെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം ഒരു കുറിപ്പും. “ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായ ടാറ്റക്കെതിരെ മതതീവ്രവാദികള്‍ നടത്തുന്ന ബഹിഷ്‌കരണ ആഹ്വാനം രാജ്യത്തിനെതിരെയുള്ള കലാപാഹ്വാനമാണ്. ഇസ്രായേലിനെ അനുകൂലിച്ചതിന്റെ പേരില്‍ ഇന്ന് സൂഡിയോയെ എതിര്‍ക്കുന്നവര്‍ നാളെ ഇന്ത്യയെ ബഹിഷ്‌കരിക്കുമെന്ന് ഉറപ്പാണ്. ഈ രാജ്യവിരുദ്ധ പ്രവര്‍ത്തനം മുളയിലേ നുള്ളേണ്ടിയിരിക്കുന്നു. മതഭീകരതയോടു കോണ്‍ഗ്രസും സിപിഎമ്മും കാണിക്കുന്ന മൃദുസമീപനം നാടിനാപത്താണ്’.
ബലിപെരുന്നാള്‍ ആഘോഷിക്കുന്ന ദിവസം തന്നെ മുസ്ലിങ്ങളുടെ പേര് എടുത്ത് പറയാതെ ഇന്ന് സുഡിയോയെ എതിര്‍ക്കുന്നവര്‍ നാളെ ഇന്ത്യയെ ബഹിഷ്‌കരിക്കുമെന്ന് ഉറപ്പാണെന്ന പ്രകോപനപരമായ കുറിപ്പ് എഴുതിയിരിക്കുന്നത്. സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ എല്ലാം ഇത്തരത്തില്‍ പ്രചരണം സജീവമാണ്.
ഗാസയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ സൈന്യത്തെ സഹായിക്കുന്ന ബ്രാന്‍ഡുകള്‍ ഒഴിവാക്കണം എന്ന ആഹ്വാനമാണ് ചില മുസ്ലിം സംഘടനകള്‍ നടത്തിയത്. ഇക്കാര്യം ഉന്നയിച്ച് വലിയ ക്യാംപയിനും ഈ സംഘടനകള്‍ നടത്തിയിരുന്നു. കേരളത്തില്‍ സൂഡിയോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here