ജീവനക്കാരെ രക്ഷിച്ചു; ഇനി ആശങ്ക കപ്പലിലെ അപകടകരമായ വസ്തുക്കളില്‍; തീ അണയ്ക്കാന്‍ തീവ്രശ്രമം

ബേപ്പൂരില്‍ നിന്നും 145 കിലോമീറ്റര്‍ അകലെ തീപിടിച്ച ചരക്കു കപ്പലിലെ അപകടകരമായ വസ്തുക്കള്‍ ആശങ്കയാകുന്നു. നാല് വിഭാഗങ്ങളില്‍പ്പെട്ട വസ്തുക്കള്‍ കാർഗോയിൽ ഉണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു. തീപ്പിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍ (ക്ലാസ് 3), തീപ്പിടിക്കാന്‍ സാധ്യതയുള്ള ഖരവസ്തുക്കള്‍ (ക്ലാസ് 4.1), തനിയെ തീപ്പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ (ക്ലാസ് 4.2), അപകടകരമായ വിഷാംശമുള്ള വസ്തുക്കള്‍ (ക്ലാസ് 6) എന്നീ വിഭാഗങ്ങളിലുള്ള വസ്തുക്കള്‍ ഈ കപ്പലില്‍ ഉണ്ട്.
നിലിവില്‍ 50തില്‍ അധികം കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ട്. ഇതിനുളളില്‍ എന്തൊക്കെയാണെന്ന് വ്യക്തത വന്നിട്ടില്ല. അതുകൊണ്ട് തന്നെ കേരള തീരത്ത് ആശങ്ക വര്‍ദ്ധിക്കുകയാണ്. വിഷാംശം അടക്കമുളള വസ്തുക്കള്‍ എത്താന്‍ സാഹചര്യമുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കപ്പലിലെ തീയണയ്ക്കാനുള്ള ശ്രമവും നടക്കുകയാണ്. കപ്പലില്‍ അടയ്ക്കിടെ ഉണ്ടാകുന്ന സ്‌ഫോടനമാണ് ഈ ശ്രമത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കപ്പല്‍ ഇപ്പോള്‍ കടലില്‍ ഒഴുകി നടക്കുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നേവിയുടെ രണ്ട് കപ്പലുകളും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
കപ്പലിലെ ജീവനക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 18 പേരെ രക്ഷിച്ചതായാണ് വിവരം. ഇതില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ കരയ്ക്ക് എത്തിച്ച് ചികിത്സ നല്‍കാനുള്ള ശ്രമം തുടരുകയാണ്. നാലുപേരെ കാണാതിയിട്ടുണ്ട്. അവരെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. രക്ഷിച്ചവരെ എവിടെ എത്തിക്കും എന്നതില്‍ വ്യക്തത വന്നിട്ടില്ല. കേരള തീരത്ത് എത്തിക്കുകയാണെങ്കില്‍ ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം, കോഴിക്കോട് കളക്ടര്‍മാര്‍ക്കാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here