എല്ലാ നെഞ്ചുവേദനയും ഗ്യാസല്ല; വീണ്ടും മുന്നറിയിപ്പായി കലാഭവൻ നവാസിന്റെ മരണം

‘വായു കോപം’ അല്ലെങ്കിൽ ‘ഗ്യാസ് ട്രബിൾ’ പൊതുവെ എല്ലാവരിലും കാണുന്ന ഒരു പ്രശ്നമാണ്. പക്ഷെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നത് മുതൽ ദഹനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വരെ നെഞ്ചുവേദനവരാൻ ഇടയുണ്ട്. പക്ഷെ മിക്കവാറും പെട്ടന്നുണ്ടാവുന്ന നെഞ്ച് വേദനയെ ഗ്യാസ് ട്രബിൾ എന്ന് തെറ്റിദ്ധരിച്ച് അവഗണിക്കുന്നതാണ് പതിവ്. പക്ഷെ ഇത്തരത്തിൽ ഉണ്ടാകുന്ന നെഞ്ചുവേദന എല്ലായിപ്പോഴും ഗ്യാസ് ട്രബിൾ കൊണ്ടുണ്ടാകുന്നതവണമെന്നില്ല. മരണത്തിലേക്ക് പോലും നയിച്ചേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആകും അതിനു പിന്നിൽ.
നടനും മിമിക്രി താരവുമായ കലാഭവൻ നവാസിന്റെ മരണം ഇതിന് ഉദാഹരണമാണ്. മരിക്കുന്നതിന്റെ അന്ന് അദ്ദേഹത്തിന് ഷൂട്ടിങ് സെറ്റിൽ വച്ച് നെഞ്ചു വേദനയുണ്ടായിരുന്നതായി നടൻ വിനോദ് കോവൂർ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന നെഞ്ചുവേദനയെ നിസ്സാരമായി കാണുന്നതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നതിന്റെ ഉദാഹരണമാണ് കലാഭവൻ നവാസിന്റെ മരണം. നെഞ്ചിലെ പേശിയുടെ നീർവീഴ്ച മുതൽ ഹൃദയാഘാതം വരെയുള്ള അസുഖങ്ങളുടെ ലക്ഷണമാകാം നെഞ്ചുവേദന. അതുകൊണ്ടു നെഞ്ചുവേദന വന്നാൽ ഡോക്ടറെക്കണ്ട് സംശയനിവാരണം വരുത്തേണ്ടത് അത്യാവശ്യമാണ്.
വിനോദ് കോവൂർ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
നവസ്ക്ക എന്തൊരു പോക്കാ ഇത്..
വിവരം അറിഞ്ഞപ്പോൾ Fake news ആവണേന്ന് ആഗ്രഹിച്ചു. പക്ഷെ……കളമശ്ശേരി മോർച്ചറിയുടെ മുമ്പിൽ വെച്ച് ഇന്നലെ രാത്രി 11 മണിക്ക് ചേതനയറ്റ ശരീരം കണ്ടപ്പോൾ ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി. കവിളത്ത് തട്ടി നവാസ്ക്കാന്ന് വിളിച്ച് നോക്കി കണ്ണ് അല്പ്പം തുറന്ന് കിടന്നിരുന്നു അപ്പോൾ, പ്രിയപ്പെട്ടവരെ മുഴുവൻ കാണാതെ ആ കണ്ണുകൾ അടയില്ല. ജീവനറ്റ ശരീരം മോർച്ചറിയിലേക്ക് കയറ്റിയതിന് ശേഷം വീട്ടിലേക്കുള്ള യാത്രയിൽ നവാസ്ക്ക യുടെ ഓർമ്മകൾ മാത്രമായിരുന്നു. ചോറ്റാനിക്കര സിനിമാ സെറ്റിൽ 5 മണി വരെ അഭിനയിച്ച് താമസിക്കുന്ന ഹോട്ട റൂമിൽ എത്തി യഥാർത്ഥ ജീവിതത്തിലെ റോളും പൂർത്തിയാക്കി നവാസ്ക്ക കാലായവനികക്കുള്ളിൽ മറഞ്ഞു. ഇത്രയേയുള്ളു മനുഷ്യൻ്റെ കാര്യം.
ഏത് നിമിഷവും പൊട്ടി പോകുന്ന ഒരു നീർകുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവൻ.സെറ്റിൽ വെച്ച് നെഞ്ച് വേദനയുണ്ടായ് എന്നും ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയിൽ പോകാതെ അഭിനയ ജോലിയിൽ മുഴുകി .ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാകും പക്ഷെ. അപ്പഴേക്കും രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവൻ തട്ടിയെടുത്തു. വേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി. എങ്കിലു കൾക്ക് ഇവിടെ സ്ഥാനമില്ലല്ലോ.
Also Read : തുടരെ ഹാർട്ട് അറ്റാക്ക് മരണം; പ്രശ്നം കോവിഡ് വാക്‌സിനല്ല; റിപ്പോർട്ട് പുറത്ത്
നവാസ്ക്ക യുടെ സമയം വന്നു നവാസ്ക്ക പോയി അത്ര തന്നെ കഴിഞ്ഞ അമ്മയുടെ കുടുംബ സംഗമത്തിൽ പാട്ടുപാടിയും വ്യത്യസ്ഥ കോമഡി കാണിച്ചും എല്ലാവരുടെ പ്രശംസക്കും പാത്രമായിരുന്നു നവാസ്ക്ക ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെന്ന് പറഞ്ഞ് കെട്ടിപിടിച്ചത് ഓർക്കുന്നു. ഒരുമിച്ച കുറേ സ്റ്റേജ് പ്രോഗ്രാമുകൾ അതിലുപരി ഒരു സഹോദര സ്നേഹമായിരുന്നു നവാസ്ക്കക്ക്. ഇനി നവാസ്ക്ക ഓർമ്മകളിൽ മാത്രം വിശ്വസിക്കാൻ പ്രയാസം. പടച്ചോൻ നവാസ് ക്കയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ.
കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു. ഇന്നലെ രാത്രി മുഴുവൻ മോർച്ചറിയിൽ കിടക്കേണ്ടി വന്നു ഇന്ന് പോസ്റ്റ് മാർട്ടം സഹിക്കാനാകുന്നില്ല നവാസ്ക്ക.ഉച്ചക്ക് ശേഷം ആലുവയിലെ വീട്ടിലേക്ക് പോകണം ഒരു നോക്കു കൂടി കാണാൻ ശരിക്കും പേടിയാവുകയാണ് അമ്പത്തിയൊന്നാമത്തെ വയസിലാണ് നവാസ്ക്കയുടെ മരണം. ഒരു ഗ്യാരണ്ടിയുമില്ലാത്ത ജീവിതമാണ് നമ്മുടെ ഓരോരുത്തരുടേയും . വേഷം തീർന്നാൽ വേദി ഒഴിയണ്ടേ ആരായാലും.
പ്രണാമം

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here