പെണ്ണു കിട്ടാതെ പുര നിറഞ്ഞു നില്‍ക്കുന്ന ചങ്കിലെ ചൈനക്കാര്‍; പാകിസ്ഥാന്‍, ബംഗ്ലാദേശ് പെണ്ണുങ്ങള്‍ക്ക് കല്യാണ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ്

വിവാഹം കഴിക്കാന്‍ വധുവിനെ കിട്ടാതെ ചൈനയിലെ പുരുഷന്മാര്‍ നെട്ടോട്ടമോടുന്നു. അതിര്‍ത്തി കടന്നു പോയി പെണ്‍കുട്ടികളെ കെട്ടിക്കൊണ്ടു വരുന്നത് സര്‍വസാധാരണമായി കഴിഞ്ഞു ചൈനയില്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ യുവതികള്‍ക്കാണ് ചൈനീസ് കല്യാണ തമ്പോളത്തില്‍ വന്‍ ഡിമാന്റുള്ളത്. ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന ജനസംഖ്യാ നിയന്ത്രണ പോളിസി നടപ്പാക്കിയതിന്റെ ദുരന്തമാണ് ചൈന ഇന്ന് അനുഭവിക്കുന്നത്. മൂന്നരക്കോടിയില്‍ അധികം വരുന്നു പാവം പുരുഷന്മാരാണ് ഭാര്യമാര്‍ക്കായി വല വിരിച്ചിരിക്കുന്നത്.

നേരം വെളുത്ത് വൈകുന്നേരം വരെ മാട്രിമോണിയല്‍ സൈറ്റുകളിലും മാച്ച് മെയ്ക്കിംഗ് വെബ് സൈറ്റുകളിലും യോജിച്ച വധുവിന് വേണ്ടിയുള്ള പരതലിലാണ് ഒരു മാതിരിപ്പെട്ട ചൈനീസ് യുവാക്കള്‍. ദരിദ്ര രാജ്യങ്ങളിലെ യുവതികളെ വന്‍ തുക കൊടുത്ത് കല്യാണം കഴിക്കാന്‍ അവര്‍ തയ്യാറാണ്. അഞ്ചു ലക്ഷം മുതല്‍ ആറ് ലക്ഷം യുവാന്‍ (ചൈനീസ് കറന്‍സി ) കൊടുത്താണ് സ്ത്രീകളെ സ്വന്തമാക്കുന്നത്. സുഖജീവിതവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ലഭിക്കുമെന്നതിനാല്‍ പട്ടിണി രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ധാരാളം യുവതികള്‍ ചെനയിലേക്ക് മരുമകളായി എത്താന്‍ തയാറാകുന്നുണ്ട്.

കല്യാണത്തിന്റെ മറവില്‍ മനുഷ്യക്കടത്തും വ്യാപകമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാദേശിലെ മാഫിയാ സംഘങ്ങളാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നിലെന്ന് ചൈനീസ് സര്‍ക്കാര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ക്രിസ്ത്യാനി സ്ത്രീകളെ ചൈനീസ് പുരുഷന്മാര്‍ മതം മാറി വന്ന ധനാഢ്യന്മാരായ ക്രിസ്ത്യാനികളാണെന്ന് പറഞ്ഞ് പറ്റിക്കുന്ന നിരവധി സംഭവങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇത്തരം തട്ടിക്കൂട്ട് കല്യാണങ്ങളുടെ മറവില്‍ അവയവക്കച്ചവടവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിവാഹങ്ങളുടെ മറവില്‍ സ്ത്രീകളെ മാംസ വ്യാപാരത്തിനും മറ്റും ഉപയോഗിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുന്നുണ്ട്. മാറിയ സാഹചര്യത്തില്‍ ചൈനയിലെ വിവാഹ പ്രായം കുറയ്ക്കാന്‍ സര്‍ക്കാര്‍ സജീവമായി ആലോചിച്ചു വരികയാണ്. പുരുഷന്റെ പ്രായം 22 ല്‍ നിന്ന് 20 ആക്കാനും സ്ത്രീകളുടേത് 20 ല്‍ നിന്ന് 18 ആക്കാനുമുള്ള നിര്‍ദ്ദേശമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top