മുഖ്യമന്ത്രിയുടെ വിദേശ യാത്രക്ക് അനുമതി; സൗദിയില്‍ പോകരുതെന്ന് നിര്‍ദേശം

മുഖ്യമന്ത്രി പിണറായി വിജയന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ആദ്യം ഗള്‍ഫ് യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ ആയിരുന്നു ഈ നടപടി. ഈ തീരുമാനമാണ് മാറ്റിയിരിക്കുന്നത്. എന്നാല്‍ സൗദി അറേബ്യയിലേക്ക് പോകുന്നതിന് അനുമതിയില്ല.

നാളെ മുഖ്യമന്ത്രിയും സംഘവും യാത്ര തിരിക്കും. ഡിസംബര്‍ ഒന്നുവരെ വിവിധ ഘട്ടങ്ങളിലായാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രി പോവുക. ഒക്ടോബര്‍ 16ന് ബഹ്റൈനിലാണ് ആദ്യ പരിപാടി. ഒക്ടോബര്‍ 17-ന് ദമ്മാം തുടങ്ങിയ രാജ്യങ്ങളില്‍ മുഖ്യമന്ത്രി എത്തും. ഒക്ടോബര്‍ 18- ജിദ്ദ, ഒക്ടോബര്‍ 19- റിയാദ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി പ്രവാസികളുമായി സംസാരിക്കും. ഒക്ടോബര്‍ 24, 25 ദിവസങ്ങളില്‍ ഒമാന്‍, മസ്‌ക്കറ്റ്, ഒക്ടോബര്‍ 30-ഖത്തര്‍, നവംബര്‍ ഏഴിന് കുവൈത്ത്, നവംബര്‍ ഒന്‍പതിന് അബുദാബി എന്നിങ്ങനെയാണ് യാത്രാ പരിപാടികള്‍.

ALSO READ : ഗള്‍ഫ് പര്യടനവുമായി മുഖ്യമന്ത്രി; ആറ് രാജ്യങ്ങളിലെ പ്രവാസികളുമായി കൂടിക്കാഴ്ച

ഇത്രയും ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രി സംസ്ഥാനത്ത് നിന്ന് വിട്ടു നില്‍ക്കില്ല. പരിപാടികള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അദ്ദേഹം കേരളത്തില്‍ എത്തും. മന്ത്രി സജി ചെറിയാനും നോര്‍ക്ക, മലയാളം മിഷന്‍ ഭാരവാഹികളും മുഖ്യമന്ത്രിക്കൊപ്പം ഗള്‍ഫിലേക്ക് എത്തുന്നുണ്ട്.പ്രവാസി ക്ഷേമത്തിനായി ഇടത് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ മുഖ്യമന്ത്രി വിശദീകരിക്കും.ഒപ്പം നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയും മുഖ്യമന്ത്രിയുടെ യാത്രയുടെ ലക്ഷ്യമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top