പോലീസ് രാജിൽ പിണറായിയുടെ മറുപടി തൃപ്തികരമല്ല!! ചരിത്രം പറഞ്ഞ് പ്രതിപക്ഷത്തെ പറ്റിക്കാം; ജനങ്ങൾ മണ്ടന്മാരല്ല

കേരളത്തിൽ നടക്കുന്ന പോലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടികൾ തൃപ്തികരമല്ല എന്ന ചർച്ചകൾ ഉയരുന്നു. സാധാരണ ജനങ്ങൾ പോലീസിൽ നിന്നും നിഷ്ഠുരമായ ആക്രമണങ്ങളും ഭീഷണിയുമാണ് നേരിടുന്നത്. നിലവിലത്തെ സാഹചര്യങ്ങളെ മുഖ്യമന്ത്രി ലഘൂകരിക്കുകയാണെന്നും ഒരു കൈ കൊണ്ട് ശിക്ഷിക്കുകയും മറുകൈകൊണ്ട് സംരക്ഷിക്കുകയുമായുമാണ് ചെയ്യുന്നതെന്ന വാദങ്ങളും ഉയരുന്നുണ്ട്.
ഇടതുപക്ഷ അനുഭാവികളായ പോലീസുകാർ നടപടി നേരിട്ടാലും ഒട്ടും വൈകാതെ തിരിച്ചെടുത്ത് മികച്ച പോസ്റ്റിങ്ങുകൾ നൽകുകയാണെന്നും വിമർശനമുണ്ട്. ചരിത്രം പറഞ്ഞ് പ്രതിപക്ഷത്തെ പറ്റിക്കാം, മാസ്സ് ബിജിഎം ഇട്ട് സോഷ്യൽ മീഡിയയിൽ പിആർ വർക്കുകളും നടത്താം, എന്നാൽ സാധാരണ ജനങ്ങളും സ്വന്തം പാർട്ടിക്കാരും പോലും പോലീസ് ക്രൂരതകൾക്ക് ഇരകളാണ്. പൊലീസുകാരെ പിരിച്ചുവിട്ട കണക്കുകൾ രമേശ് ചെന്നിത്തല ചോദ്യം ചെയ്തപ്പോൾ വ്യക്തിപരമായി മറുപടി പറയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇടതു സർക്കാരാണ് പൊലീസിന് പുതിയ മുഖം നൽകാനുള്ള ശ്രമങ്ങൾ നടത്തിയത് എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ജനമൈത്രി പോലീസ് എന്നതിലേക്ക് മാറ്റാനുള്ള ശ്രമവും നടത്തിയെന്നും, നല്ല മാറ്റം ആ കാര്യത്തിൽ ഉണ്ടായി എന്നുമായിരുന്നു അവകാശവാദം. 2016 – 2024 വരെ 108 പൊലീസുകാരെ പിരിച്ചുവിട്ടുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അങ്ങനെ എന്തെങ്കിലും നടപടി യുഡിഎഫ് കാലത്തുണ്ടായെന്ന് പറയാൻ സാധിക്കുമോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here