നിലമ്പൂരില്‍ മുഖ്യമന്ത്രി തന്നെ ക്യാപ്റ്റന്‍; മൂന്ന് ദിവസം മണ്ഡലത്തെ ഇളക്കി മറിക്കും; ഏഴ് പഞ്ചായത്തുകളിലും പ്രചരണ യോഗം

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതോടെ പ്രചരണം നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടെത്തും. തൃക്കാകര മോഡലില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മുഴുവന്‍ സമയവും കേന്ദ്രീകരിക്കില്ല. എന്നാല്‍ മുഖ്യമന്ത്രി സജീവമായി മണ്ഡലത്തില്‍ ഉണ്ടാകും. ഇന്നലെ ഇടത് മുന്നണിയുടെ തിരിഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും എത്തി പ്രസംഗിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഈ മാസം 13, 14, 15 തീയതികളിലാകും മുഖ്യമന്ത്രി നിലമ്പൂരില്‍ സജീവമായി പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കുക. പരമാവധിപ്പേരെ ഈ യോഗങ്ങളില്‍ എത്തിക്കാനാണ് സിപിഎം ശ്രമം. പൊതുസ്വതന്ത്രന്‍ എന്ന ആദ്യ തീരുമാനം മാറ്റി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സ്വരാജിനെ പോലെ ഒരു സ്ഥാനാര്‍ത്ഥി എത്തിയതോടെ സിപിഎം പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. മുഖ്യമന്ത്രി കൂടി പ്രചരണത്തില്‍ സജീവമാകുന്നതോടെ അത് വോട്ടര്‍മാരെ സ്വാധീനിക്കും എന്നാണ് സിപിഎം കണക്ക് കൂട്ടല്‍.
മൂന്നാം വട്ടവും ഭരണം എന്ന ലക്ഷ്യത്തോടെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. അതിന് ഊര്‍ജ്ജം പകരുന്ന വിജയമാണ് നിലമ്പൂരില്‍ സിപിഎം ലക്ഷ്യമിടുന്നത്. ഒപ്പം പിവി അന്‍വറിന്റെ വഞ്ചനയ്ക്കുള്ള മറുപടിയും. ഇതുകൂടി ലക്ഷ്യമിട്ടാണ് സിപിഎമ്മിന് നിലവിലുള്ള ഏക താരപ്രചാരകനായ മുഖ്യമന്ത്രിയെ എല്ലാ പഞ്ചായത്തിലും എത്തിച്ച് പ്രസംഗിപ്പിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here