വിനായകന്‍ പൊതുശല്യം; സര്‍ക്കാര്‍ പിടിച്ചുകെട്ടി ചികിത്സിക്കണമെന്ന് മുഹമ്മദ് ഷിയാസ്

നടന്‍ വിനായകനെ പിടിച്ചു കെട്ടി സര്‍ക്കാര്‍ ചികിത്സിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഒരു പൊതുശല്യമായി വിനായകന്‍ മാറിയെന്നും ഷിയാസ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ യേശുദാസിനേയും ആടൂര്‍ ഗോപാലകൃഷ്ണനേയും അപമാനിക്കുന്ന പ്രതികരണം നടത്തിയിരുന്നു. ലഹരി വ്യാപനത്തിനെതിരെ നാളെ നടക്കുന്ന വാക്കത്തോണ്‍ സംബന്ധിച്ച് പറയാനായി വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ ഷിയാസ് ഈ ആവശ്യം മുന്നോട്ടുവച്ചത്.
‘നടന്‍ വിനായകന്‍ ഒരു പൊതുശല്യം ആണ്. വിനായകനെ സര്‍ക്കാര്‍ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണം. എല്ലാ കലാകാരന്മാര്‍ക്കും അപമാനമായി മാറിയിരിക്കുകയാണ് ഈ നടന്‍. എല്ലാത്തിനും പിന്നില്‍ ലഹരിയാണ്’ ഡിസിസി പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ദിവസമിട്ട അശ്ലീല പോസ്റ്റിന് ഇന്ന് ക്ഷമ ചോദിച്ച് വിനായകന്‍ ഒരു പോസ്റ്റിട്ടിരുന്നു. എന്നാല്‍ പിന്നാലെ തന്നെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് വീണ്ടും ഫേസ്ബുക്കിലെഴുതി. വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍എസ് നുസൂര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ALSO READ : തെറി പോസ്റ്റ് ഡിലീറ്റാക്കി വിനായകൻ; ന്യായീകരിക്കാൻ പുതിയ പോസ്റ്റ്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണവേളയിലും അങ്ങേയറ്റം അധിക്ഷേപകരമായ പോസ്റ്റ് വിനായകന്‍ പങ്കുവച്ചിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കേസ് എടുക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ആര്‍ക്കെതിരെയും അസഭ്യങ്ങള്‍ പറയാനും എഴുതാനും മടിക്കാത്ത വ്യക്തിയാണ് വിനായകന്‍. ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ ഇടുന്നത് കൂടാതെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് നഗ്നതാ പ്രദര്‍ശനം നടത്തുക അയല്‍വാസികളെ അസഭ്യം വിളിക്കുക തുടങ്ങിയവയെല്ലാം വിനായകന്റെ സ്ഥിരം കലാപരിപാടികളാണ്. ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് വിനായകനെ സര്‍ക്കാര്‍ ചികിത്സയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here