‘ഒട്ടകഫ്രൈക്ക് നിര്‍ബന്ധിക്കരുത്, വായില്‍ പല്ലുണ്ടാവില്ല’; ‘ആണായി പിറന്നവന്‍ എങ്കില്‍ ചെയ്യൂ’; പോര്‍വിളികളുമായി സന്ദീപ് വാര്യരും ബി ഗോപാലകൃഷ്ണനും

ചാനല്‍ ചര്‍ച്ചയിലെ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ പോര്‍വിളിയാക്കി സന്ദീപ് വാര്യരും ബി ഗോപാലകൃഷ്ണനും. കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ ഈ വെല്ലുവിളിയില്‍ അണികളും പ്രതികരണങ്ങളുമായി കളം നിറയുകയാണ്. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ഭാരതാംബയുടെ ചിത്രം സംബന്ധിച്ച ചര്‍ച്ചയിലെ തര്‍ക്കമാണ് ഈ പോര്‍വിളിയിലേക്ക് എത്തിയത്.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെങ്കില്‍ അത് ആര്‍എസ്എസ് ശാഖയില്‍ നടത്തണം, അല്ലാതെ രാജ്ഭവനില്‍ അല്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഇതോടെ പ്രകോപിതനായ ബി ഗോപാലകൃഷ്ണന്‍ ഒന്ന് പോടോ വാര്യരേ എന്ന് വിളിച്ച് മറുപടി പറയാന്‍ ശ്രമിച്ചു. ഇതോടെ എടോ പോടോ എന്ന വിളി വീട്ടില്‍ മതിയെന്നും എല്ലാവരേയും വിളിച്ചാല്‍ വായില്‍ പല്ല് ബാക്കി കാണില്ലെന്നും ചര്‍ച്ചയില്‍ പറഞ്ഞു.
ഇന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലും ഈ നിലപാട് തന്നെ സന്ദീപ് വാര്യര്‍ ആവര്‍ത്തിച്ചു. ഗോപാലകൃഷ്ണന്റെ വായില്‍ പല്ലുണ്ടാവില്ല എന്നു പറഞ്ഞത് കാര്യമായിട്ട് തന്നെയാണ്. രാജീവ് ചന്ദ്രശേഖരന്റെ പുതിയ ടീമില്‍ ഇടം കിട്ടാനുള്ള അഭ്യാസമാണ് ഗോപാലകൃഷ്ണന്‍ നടത്തുന്നത്. ആര്‍എസ്എസുകാരന്റെ പിപ്പിടി കൈയ്യില്‍ വച്ചാല്‍ മതി. രാവിലെ തന്നെ ഒട്ടക ഫ്രൈ ഉണ്ടാക്കാന്‍ നിര്‍ബന്ധിക്കരുതെന്നും സന്ദീപ് കുറിച്ചു.
ഗോപാലകൃഷ്ണനും വിട്ടുകൊടുത്തില്ല. താന്‍ ആര്‍എസ്എസുകാരന്‍ തന്നെയാണ്. 1981ല്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ കൊടികുത്തിവാണ കാലത്ത് സഖാക്കളുടെ ഭീഷണികള്‍ വകവെച്ചിട്ടില്ല. പിന്നെയാണ് ഉത്തരം മുട്ടുമ്പോള്‍ പട്ടിഷോ കാണിക്കുന്നവരെ. ഒറ്റ വാപ്പാക്ക് പിറന്ന സങ്കര വര്‍ഗ്ഗം തന്നെ ആണെങ്കില്‍ പറഞ്ഞ വാക്ക് പാലിക്കുക. പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് വരാം. ആണായി പിറന്നവന്‍ എങ്കില്‍ പറഞ്ഞ വാക്ക് പാലിക്കുക എന്നും ഗോപാലകൃഷ്ണന്‍ സന്ദീപിനെ വെല്ലുവിളിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here