കോവിഡ് കേസുകള്‍ ആശങ്കകരമായ അവസ്ഥയിലേക്ക്; 24 മണിക്കൂറിനിടെ ഏഴു മരണം; കൂടുതല്‍ രോഗികള്‍ ഇവിടെ തന്നെ

കോവിഡ് കേസുകളുടെ ക്രമാതീതമായ വര്‍ദ്ധനയില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ആരോഗ്യവകുപ്പിനുമാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. മതിയായ ചികിത്സാ സൗകര്യം ഉറപ്പുവരുത്തണം. വലിയ വ്യാപനത്തിനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിശോധന, ചികില്‍സ, ഐസൊലേഷന്‍ സൗകര്യങ്ങള്‍, ഓക്‌സിജന്‍, വെന്റിലേറ്റര്‍ കിടക്കകള്‍ തുടങ്ങിയവ കൃത്യമായി ഒരുക്കണം. പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കണം. രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരെ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയരാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. രോഗവ്യാപനം തടയാനുളള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം എന്നും ആരോഗ്യമന്ത്രാലയും ആവശ്യപ്പെട്ടിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ രാജ്യത്താകമാനം ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കിയത്. 2710 കേസുകളാണ് നിലവില്‍രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1147 കേസുകളും കേരളത്തിലാണ്. മഹാരാഷ്ട്രയും 424, ഡല്‍ഹി 294, തമിഴ്‌നാട് 148, കര്‍ണാടക 148, പശ്ചിമ ബംഗാള്‍ 116 എന്നിങ്ങനയൊണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ച സംസ്ഥാനങ്ങളോട് രണ്ട് ദിവസത്തിനുള്ളില്‍ അവലോകന റിപ്പോര്‍ട്ട് നല്‍കാനും കേന്ദ്രം ആവശ്യപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top