നാവിറങ്ങിപ്പോയ ആസ്ഥാന സാംസ്കാരിക നായകർ; പാരഡിപാട്ടിൽ കേസെടുത്തതിൽ നിലപാടില്ലാത്ത പേടിത്തൊണ്ടൻമാർ

ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി സദാ മുറവിളി കൂട്ടുന്ന ഇടതുപക്ഷ അനുഭാവികളായ സാംസ്കാരിക നായകർ പാരഡി പാട്ട് രചയിതാക്കൾക്കും പാടിയവർക്കുമെതിരെ കേസെടുത്തതിൽ മിണ്ടാട്ടംമുട്ടി നിൽക്കുന്നു. സിപിഎം ആവശ്യപ്പെടുമ്പോൾ മാത്രമാണ് ഇവർ നിലപാടുകൾ പറയുക. എല്ലാ അർത്ഥത്തിലും സിപിഎമ്മിൻ്റെ അടിമക്കൂട്ടങ്ങളായി ഇവർ അധഃപതിച്ചുവെന്ന് കോൺഗ്രസും ബിജെപിയും ആക്ഷേപിക്കാറുണ്ട്.

Also Read: പോറ്റിയെ കേറ്റിയേ…ഗാനത്തിന്റെ എഐ വീഡിയോകള്‍ പിന്‍വലിക്കുന്നു; കേസെടുത്തതോടെ സൈബര്‍ലോകം കരുതലില്‍

തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് വൈറലായ ‘പോറ്റിയേ കേറ്റിയേ’ എന്ന ഗാനത്തിൻ്റെ പിന്നണിക്കാർക്കെതിരെ മതവികാരം വൃണപ്പെടുത്തി എന്ന ഗുരുതരകുറ്റം ചുമത്തി കേസെടുത്തിട്ടും പുരോഗമനക്കാരെന്ന് നടിക്കുന്ന ഇവരാരും അപലപിക്കാൻ പോലും തയ്യാറായിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിൻ്റെ സാംസ്കാരിക നിലപാടുകൾക്കെതിരെ പ്രതിഷേധവും സമരവും നടത്തുന്ന കേരളത്തിലെ ഇടതുപക്ഷ എഴുത്തുകാർ ഇപ്പോൾ സമ്പൂർണ മൗനത്തിലാണ്. നീതിക്കും ന്യായത്തിനും വേണ്ടി ശബ്ദിച്ച് ജനമനസുകളെ ഉത്തേജിപ്പിക്കാൻ ബാധ്യതയുള്ളവരാണ് മാളത്തിലൊളിക്കുന്നത്.

Also Read: പോറ്റിയെ കേറ്റിയേ… പാട്ടില്‍ മതസംഘടനകൾക്ക് ഇല്ലാത്ത വികാരം സർക്കാരിനും സിപിഎമ്മിനും!! പാട്ടിൽ തകരാറില്ലെന്ന് ആര്‍വി ബാബു

“വിശ്വാസ സമൂഹത്തിലും മതവിശ്വാസം തകർത്ത് മതവികാരത്തെ അപമാനിക്കും വിധവും മതവികാരം പ്രചോദിപ്പിക്കണം എന്നും മതവിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കി വിടണമെന്നും മനപൂർവമായ ഉദ്ദേശത്തോടും കരുതലോടും ഒന്നാം പ്രതി അയ്യപ്പ ഭക്തിഗാനത്തേയും ശരണമന്ത്രത്തേയും അപമാനിക്കും വിധത്തിൽ ഗാനം നിർമ്മിച്ചു” എന്ന അതീവ ഗുരുതരമായ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഹിന്ദു വികാരത്തെ ഹനിക്കുന്ന ഒരു വരി പോലും ആ പാട്ടിൽ ഇല്ലെന്ന് സംഘപരിവാർ സംഘടനകൾ പോലും തുറന്നുപറഞ്ഞിട്ടും സിപിഎമ്മിൻ്റെ സാമന്തൻമാരായ ഈ സാംസ്കാരികർ സർക്കാർ നടപടിക്കെതിരെ ഒരക്ഷരം പറയാൻ തയ്യാറായിട്ടില്ല.

Also Read: സമവായമല്ല ഇത് കീഴടങ്ങല്‍; എസ്എഫ്‌ഐ സമരങ്ങൾ കോമഡിയായി; സംഘപരിവാറിന് മുന്നില്‍ വിറച്ച് പിണറായി, മുഖം നഷ്ടമായി സിപിഎം

സാംസ്‌കാരിക നായകന്മാരായി വിരാജിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സിപിഎമ്മിനെ പിന്‍പറ്റി നില്‍ക്കുന്നവരാണ്‌. അതാതു കാലങ്ങളിലെ പാര്‍ട്ടി നിലപാടുകളായിരിക്കും ഇവരുടെ അഭിപ്രായമായി പുറത്തുവരുന്നത്‌. പാര്‍ട്ടിക്ക്‌ അഹിതമെന്ന്‌ തോന്നിയേക്കാവുന്ന വിഷയങ്ങളിൽ ഇവര്‍ പ്രത്യേകിച്ച്‌ അഭിപ്രായ പ്രകടനമൊന്നും നടത്താറില്ല. എല്ലാ അർത്ഥത്തിലും സിപിഎമ്മിൻ്റെ പോഷക സംഘടനയായിട്ടാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം കാലങ്ങളായി ഉയരുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top