ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവിൽ ആയിരുന്ന പ്രതി ദിവ്യ ഫ്രാൻസിസ് കീഴടങ്ങി

നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ ആയിരുന്ന പ്രതി കീഴടങ്ങി. ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്ന ദിവ്യ ഫ്രാൻസിസ് ആണ് ക്രെെംബ്രാഞ്ച് ഓഫീസിലെത്തി എത്തി കീഴടങ്ങിയത്.
തട്ടിപ്പ് കേസിലെ മറ്റു പ്രതികളായ രാധാകുമാരിയും വിനീതയും നേരത്തെ തന്നെ കീഴടങ്ങിയിരുന്നു. സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തു. 40 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്. സ്വന്തം ക്യൂ ആര്‍ കോഡ് ഉപയോഗിച്ചാണ് ഇവർ സ്ഥാപനത്തിൽ വരുന്ന ആളുകളിൽ നിന്ന് പണം തട്ടിയെടുത്തത്. ഈ പണം ഇവർ പങ്കിട്ടെടുത്തു. ഇത് ഉപയോഗിച്ച് സ്വർണവും വാഹനവും വാങ്ങിയെന്നാണ് ഇവർ മൊഴി നൽകിയത്. എല്ലാം കണ്ടുകെട്ടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. രണ്ടാം പ്രതിയായ രാധയുടെ സ്കൂട്ടർ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
ദിയ കൃഷ്ണയുടെ ഒ ബൈ ഓസീ ഇന്ന് സ്ഥാപനത്തിൽ നിന്നും സ്വന്തം ക്യൂ ആർ കോഡ് ഉപയോഗിച്ച് 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ഇവർക്കെതിരെ തെളിവുകളും കണ്ടെത്തിയിരുന്നു. ബാങ്ക് രേഖകൾ ഉൾപ്പെടെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് അന്വേഷണസംഘത്തിന് മുൻപാകെ ഹാജരാകാൻ നിർദ്ദേശിച്ചത്. എന്നാൽ രണ്ടു പ്രതികൾ മാത്രമായിരുന്നു ഹാജരായത്. ദിവ്യ ഒടുവിലായിരുന്നു. ദിവ്യക്കുള്ള അന്വേഷണം നടത്തുന്നതിനിടയാണ് ഇന്ന് ക്രെെംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here