മോദിയും പുട്ടിനും കാർ യാത്രക്കിടെ സംസാരിച്ച രഹസ്യം പുറത്ത്!! ചർച്ച ലോക പോലീസിനെ ഒതുക്കാനോ

ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ്.സി.ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡൻ്റ് പുട്ടിനും ഔറസ് ലിമോസിൻ കാറിലാണ് ഉഭയകക്ഷി ചര്‍ച്ചാവേദിയിലേക്ക് എത്തിയത്. 45 മിനിറ്റ് നീണ്ട ഈ യാത്രക്കിടെ എന്താണ് ഇരുവരും സംസാരിച്ചത് എന്നതിനെപറ്റി ചർച്ചകൾ രാജ്യാന്തര തലത്തിൽ ഉയർന്നിരുന്നു. അക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ റഷ്യന്‍ പ്രസിഡന്റ്.
Also Read : ഇന്ത്യയെന്നാ സുമ്മാവാ!! ലോക പോലീസിനെതിരെ ത്രികക്ഷി സഖ്യമൊരുക്കി പോരാട്ടം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അലാസ്‌ക ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് മോദിയോട് സംസാരിച്ചതായാണ് പുട്ടിൻ പറഞ്ഞത്. മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് പുട്ടിൻ ഇത് വെളിപ്പെടുത്തിയത്. പുട്ടിനുമായി കാറിലുണ്ടായ സംഭാഷണം ഉൾക്കാഴ്ച പകരുന്നതായിരുന്നെന്ന് മോദി പിന്നീട് പ്രതികരിച്ചു. ഒന്നിച്ചുള്ള ചിത്രം സഹിതമാണ് മോദി എക്സ് പോസ്റ്റില്‍ ഇക്കാര്യം കുറിച്ചത്.
യുക്രെയ്‌നുമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായാണ് ഡൊണാള്‍ഡ് ട്രംപും വ്‌ലാഡിമിര്‍ പുട്ടിനും ഓഗസ്റ്റ് പകുതിയോടെ അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്തിയത്. അലാസ്‌കയിലെ യുഎസ്-റഷ്യ ഉച്ചകോടി പോസിറ്റീവ് ആണെന്നും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്നും റഷ്യൻ പ്രതിനിധി കിറില്‍ ദിമിത്രീവ് വ്യക്തമാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here