മോഹൻലാലിന് ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ഉപകാരസ്മരണയോ? എമ്പുരാൻ വിഷയത്തിലെ RSSനോടുള്ള മാപ്പ് കേന്ദ്രത്തിന് ബോധിച്ചു

ചലച്ചിത്ര മേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ മോഹന്‍ലാല്‍ ഇന്ന് ഏറ്റുവാങ്ങാനിരിക്കെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. എമ്പുരാൻ വിഷയത്തത്തിൽ മോഹൻലാൽ ആർ എസ് എസിനോട് പറഞ്ഞ മാപ്പ് കേന്ദ്രത്തിന് ഇഷ്ടപ്പെട്ടു എന്നാണ് ഉയരുന്ന ചർച്ചകൾ. അതിനാലാണ് കേന്ദ്രം ദാദ സാഹെബ് ഫാല്‍ക്കെ കൊടുത്തത് എന്ന വിമർശനവും ഉയരുന്നുണ്ട്.

Also Read : ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങള്‍ മൂന്നു ലക്ഷത്തിന് വാങ്ങി മുപ്പതു ലക്ഷത്തിന് വിറ്റു; പൃഥ്വിരാജും ദുല്‍ഖറും വല്ലാതെപെട്ടു

ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടൽ തുറന്നുകാട്ടിയതിനു പിന്നാലെ എമ്പുരാൻ വ്യാപക സൈബർ ആക്രമണം നേരിട്ട പശ്ചാത്തലത്തിലാണ് മോഹൻലാൽ രംഗത്ത് എത്തിയത്. ഫെയ്സ്ബുക്കിലൂടെയാണ് മോഹൻലാൽ അന്ന് ഖേദം പ്രടിപ്പിച്ചത്. സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ പ്രമേയങ്ങൾ ചിലർക്ക് മനോവിഷമമുണ്ടാക്കിയതിനാൽ ഖേ​ദം പ്രകടിപ്പിക്കുന്നുവെന്നാണ് മോ​ഹൻലാൽ പറഞ്ഞത്. ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നും മോഹൻലാൽ അന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ മോഹൻലാൽ ആർ എസ് എസിനോട് മാപ്പ് പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തിത്തിനു വ്യപകമായ സൈബർ ആക്രമണവും നേരിടേണ്ടി വന്നു. മാപ്പ് പറച്ചിലൂടെ സൗത്ത് ഇന്ത്യയിൽ കേരളത്തിലെ മോഹനലാലിന്റെ ആരാധകർ ആർഎസ്എസ്സുകാർ ആണെന്ന ചർച്ചകളും ഉയർന്നിരുന്നു. കൂടാതെ മോഹൻലാലിൻറെ രാഷ്ട്രീയത്തെ പറ്റിയും ചർച്ചകൾ ഉയർന്നിരുന്നു. ബിജെപിക്കാരനാണെന്നും അതുകൊണ്ടാണ് അവരുടെ വാശിക്ക് വഴങ്ങി കൊടുത്തതെന്നും ആക്ഷേപങ്ങളും ഉണ്ടായി. ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങും. ഇന്നലെ തന്നെ നടന്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. രണ്ടാം തവണയാണ് മലയാളത്തിലേക്ക് പരമോന്നത ചലച്ചിത്ര പുരസ്‌കാരം എത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top