ഈരാറ്റുപേട്ടയില്‍ രണ്ട് ജീവനെടുത്തത് ബ്ലേഡ് മാഫിയ; കരാറുകാരനായ വിഷ്ണുവിനെ വളഞ്ഞിട്ട് ആക്രമിച്ചു; രശ്മിയേയും അവഹേളിച്ചു

കരാര്‍ ജോലികള്‍ ചെയ്തിരുന്ന വിഷ്ണുവും നഴ്‌സായ ഭാര്യ രശ്മിയും ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണി. കോവിഡിന് ശേഷം കരാര്‍ ജോലിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിലായിരുന്നു വിഷ്ണു. ഈ അവസരത്തിലാണ് കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയയില്‍ നിന്ന് പണം കടം വാങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ വര്‍ക്കുകള്‍ ലഭിക്കാതെ വന്നതോടെ പ്രതിസന്ധിയേറി.
Also Read: കേരള കോൺഗ്രസ് നേതാവിൻ്റെ ബ്ലേഡ് കമ്പനി തകരുന്നു; വീടുകയറി തല്ലി നിക്ഷേപകർ; പത്തനംതിട്ടയിൽ നിന്ന് മറ്റൊരു നിക്ഷേപതട്ടിപ്പ് കൂടി
പലിശ മുടങ്ങിയതോടെ ഭീഷണിയുമായി ബ്ലേഡ് മാഫിയ സജീവമായി. ഇന്നലെ വീട്ടിലെത്തി സംഘം വിഷ്ണുവിനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന രശ്മിയെ അവിടെയെത്തിയും അപമാനിച്ചു. ഇതോടെയാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനം എടുത്തത് എന്നാണ് വിവരം.
Also Read: മരുന്ന് കുത്തിവച്ച് നഴ്‌സും ഭര്‍ത്താവും മരിച്ചു; ഈരാറ്റുപേട്ടയെ ഞെട്ടിച്ച് ദമ്പതിമാരുടെ ആത്മഹത്യ
കൂടപ്പുലം തെരുവയില്‍ വിഷ്ണു എസ്.നായര്‍, ഭാര്യ രശ്മി സുകുമാരന്‍ എന്നിവരെയാണ് ഇന്ന് രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വയം മരുന്ന് കുത്തിവച്ചാണ് ദമ്പതികള്‍ ജീവനൊടുക്കിയത്. കൈകള്‍ ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here