മരുന്ന് കുത്തിവച്ച് നഴ്‌സും ഭര്‍ത്താവും മരിച്ചു; ഈരാറ്റുപേട്ടയെ ഞെട്ടിച്ച് ദമ്പതിമാരുടെ ആത്മഹത്യ

ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതിമാര്‍ മരുന്ന് കുത്തിവച്ച് മരിച്ചനിലയില്‍. വിഷ്ണു ഭാര്യ രശ്മി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവിന് 36ഉം രശ്മിക്ക് 32ഉം വയസായിരുന്നു. ഇന്ന് രാവിലെയാണ് രണ്ടുപേരെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇരുവരുടേയും ശരീരത്തില്‍ സിറിഞ്ഞ് കുത്തിവച്ച നിലയിലാണുള്ളത്. ഇതോടെയാണ് മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്ന പ്രാഥമികനിഗമനത്തില്‍ പോലീസ് എത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാര്‍ ജോലികള്‍ നടത്തി വരികയായിരുന്നു.
രാമപുരം സ്വദേശിയായ വിഷ്ണു ഭാര്യക്കൊപ്പം ആറുമാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുക ആയിരുന്നു. വിഷ്ണുവിന്റെ മാതാവ് ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. വീടിന്റെ പ്രധാന വാതില്‍ തുറന്നു നിലയിലായിരുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ ഉണ്ടായിരുന്ന കിടപ്പുമുറി ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here