ആന്റണി രാജുവിന് നിര്‍ണായക ദിനം; തൊണ്ടി മുതല്‍ തിരിമറി കേസില്‍ വിധി ഇന്ന്

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട് നിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണിരാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ വിധി ഇന്ന്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. അട്ടിമറിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടന്ന കേസിലാണ് വിധി വരുന്നത്.

ALSO READ : മാധ്യമ സിന്‍ഡിക്കറ്റിന്റെ പിറവിക്ക് കാരണമായ തൊണ്ടിമുതല്‍ കേസ്; മുഖ്യധാര മാധ്യമം ആന്റണി രാജുവിനെ സംരക്ഷിച്ചപ്പോള്‍ പോരാട്ടം എത്തിനിന്നത് ഇവിടെ

1990 ഏപ്രില്‍ നാലിന് ലഹരിമരുന്നുമായി തിരുവനന്തപുരത്ത് പിടിയിലായ വിദേശിയെ രക്ഷിക്കാന്‍ കേസിലെ തൊണ്ടിവസ്തുവായ അടിവസ്ത്രം വെട്ടിതയ്ച്ചു ചെറുതാക്കി എന്ന് കണ്ടെത്തിയാണ് ആന്റണി രാജുവിനെ പ്രതിയാക്കിയത്. കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന കെ.എസ്.ജോസ് കൂട്ടുപ്രതിയായി. 2006ല്‍ പോലീസ് കുറ്റപത്രം കൊടുത്ത കേസ് രണ്ടു കോടതികളിലായി 16 വര്‍ഷം വിചാരണയില്ലാതെ കെട്ടിക്കിടന്നു. പ്രതികള്‍ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് കാരണമെന്ന് 2022ല്‍ പുറത്ത് വന്നതോടെ ആണ് കേസിന് വീണ്ടും ജീവന്‍ വച്ചത്.

ALSO READ : ആന്റണി രാജുവിനെ കുടുക്കിയത് ആ മൂന്ന് തെളിവുകള്‍; എന്നിട്ടും പോലീസ് ശ്രമിച്ചത് കേസ് എഴുതി തള്ളാന്‍; സെന്‍കുമാറിന്റെ ഇടപെടല്‍ വഴിത്തിരിവ്

ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.
പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top