പിണറായി കണ്ണുരുട്ടി; പറഞ്ഞതെല്ലാം തിരുത്തി വനം മന്ത്രി ശശീന്ദ്രന്‍; ഒറ്റപ്പെടുത്തി ആക്രമിക്കരുതെന്ന് ആഭ്യര്‍ത്ഥനയും

നിലമ്പൂരിൽ പന്നി കെണിയില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരന്‍ അനന്തു മരിച്ചതില്‍ പറഞ്ഞതെല്ലാം തിരുത്തി വനം മന്ത്രി എകെ ശശീന്ദ്രന്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്ന പ്രസ്താവനയാണ് മന്ത്രി നിഷേധിച്ചത്. താന്‍ അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നും, പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയം ഉണ്ടോ എന്ന സംശയം ഉന്നയിക്കുകയാണ് ചെയ്തത്. അതിനെ വളച്ചൊടിച്ച് വിവാദമാക്കിയതാണ് എന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധത്തില്‍ രാഷ്ട്രീയം ഉണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ യുഡിഎഫ് അതിനെ വളച്ചൊടിച്ച് ഉപയോഗിക്കുക ആണ് ചെയ്തത്. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും ശശീന്ദ്രന്‍ പറഞ്ഞു. പ്രദേശത്ത് ഇത്തരത്തില്‍ ഒരു ഫെന്‍സിങ് ഇല്ലായിരുന്നു എന്ന് പറഞ്ഞത് നാട്ടുകാരണ്. അത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ തിരിഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അതിനെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് അതൃപ്തി അറിയിച്ചതോടെയാണ് മന്ത്രി തിരുത്തി രംഗത്ത് എത്തിയത്. മന്ത്രിയെ വിളിപ്പിച്ചാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ മുന്നണിയുടെ സാധ്യതകളെ ഇല്ലാതാക്കുന്ന പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി ശശീന്ദ്രനെ അറിയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here