മോദിക്കെതിരെ നിരന്തരം വിമര്‍ശനം; മികച്ച ഐഎഎസ് ഓഫീസര്‍; കോണ്‍ഗ്രസില്‍ ചേര്‍ന്ന കണ്ണന്‍ ഗോപിനാഥന്‍ ചില്ലറക്കാരനല്ല

മലയാളിയായ മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽ നിന്നും രാജിവച്ചത്. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയായിരുന്നു രാജി. ജോലി ഉപേക്ഷിച്ച ശേഷം സർക്കാരിന് എതിരെ നിരന്തര പോരാട്ടത്തിലായിരുന്നു കണ്ണൻ. പൗരത്വ ഭേദഗതിയുമായുള്ള പ്രതിഷേധത്തിനിടെ മുംബൈയിലും ആഗ്രയിലും അറസ്റ്റിലായിരുന്നു.

രാവിലെ 11.30ന് എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കണ്ണൻ ഗോപിനാഥൻ ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അംഗത്വം നൽകി. കനയ്യ കുമാർ, പവൻ ഖേര തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും കണ്ണൻ ഗോപിനാഥൻ കൂടിക്കാഴ്ചയും നടത്തി.

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും എന്നായിരുന്നു അംഗത്വം സ്വീകരിച്ച ശേഷമുള്ള കണ്ണൻ ഗോപിനാഥന്റെ പ്രതികരണം. എന്താണ് തന്റെ റോളെന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് എത്തുന്നത്. നിയമസഭയിലേക്ക് അടക്കം അദ്ദേഹത്തെ പരിഗണിക്കാനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top