‘റാഡിക്കലോ താത്വികമോ’; ആർഎസ്എസ് പരാമർശത്തിൽ ഗോവിന്ദന് സുധാകരന്റെ പിന്തുണ

അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരണമുണ്ടായി എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ പരാമർശത്തിൽ താത്വികമായി തെറ്റില്ലെന്ന് ജി സുധാകരൻ. ഏകാധിപത്യം ഇല്ലാതാക്കാനാണ് അന്ന് എല്ലാവരെയും കൂടെ കൂട്ടിയത്. രാഷ്ട്രീയ സഖ്യം ഉണ്ടായിട്ടില്ലെന്നും സുധാകരൻ റിപ്പോർട്ടർ ടിവിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പഴയ ആർഎസ്എസ് ബന്ധത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി തുറന്ന് പറഞ്ഞത്.

പിണറായി അടക്കം സിപിഎമ്മിൽ എല്ലാവരും തള്ളിയ വിഷയത്തിലാണ് പാർട്ടി സെക്രട്ടറിയെ സുധാകരൻ പിന്തുണക്കുന്നത്. ബിജെപിയോട് യോജിച്ച് സമരം ചെയ്തിട്ടില്ല. ജനസംഘവുമായി അന്ന് വേദികൾ പങ്കിട്ടിട്ടുണ്ടാകാം. ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ ക‍ർമസമിതിയിൽ സിപിഐഎം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയപ്രകാശ് നാരായണന്റെ തണലിൽ ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ബിജെപി ഉണ്ടാക്കിയ അസ്തിത്വമാണ് ഇന്ന് അവരെ അധികാരത്തിൽ എത്തിച്ചത് എന്നത് യാഥാർത്ഥ്യമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് കോൺഗ്രസിൻ്റെ പിന്നീടുള്ള തകർച്ചയ്ക്ക് കാരണമായത്. കോൺഗ്രസിന്റെ ദൗർബല്യത്തിൽ നിന്നാണ് ബിജെപി ഉയർന്നു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top