ശബരിമല യുവതീ പ്രവേശത്തിൽ പ്രതിഷേധിച്ച കാൽലക്ഷം പേർ കോടതി കയറിയിറങ്ങുന്നു; ആഗോള സംഗമത്തിന് പെരുമ്പറ മുഴക്കുമ്പോഴും തിരിഞ്ഞുനോക്കാൻ ആരുമില്ലാതെ

ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൻ്റെ വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതിനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 25,000 ലധികം പേർക്കെതിരെ കേസെടുത്തിരുന്നു. ഇവരിൽ ബഹു ഭുരിപക്ഷം പേരും കോടതി കയറിയിറ ങ്ങുകയാണ്.

ശബരിമല യുവതി പ്രവേശനം – എടുത്തത് 2,636 കേസുകൾ. പ്രതികൾ 25,408 പേർ. തെരഞ്ഞെടുപ്പ് പ്രമാണിച്ച് 2021 ഫെബ്രുവരി 26 ന് കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവ് ഇറക്കി. 2022 ഡിസംബറിലെ മുഖ്യമന്ത്രിയുടെ നിയമസഭാ മറുപടി പ്രകാരം, 93 കേസുകൾ പിൻവലിക്കാൻ നിരാക്ഷേപ പത്രം നൽകി. ഇതിൽ 41 കേസുകൾ പിൻവലിക്കാൻ കോടതി അനുമതി നൽകി.

കെ ബാബു എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേസുകൾ പിൻവലിക്കുന്ന കാര്യം മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയത്. ആകെ 2,636 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇവയിലെല്ലാമായി 25,408 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. കേസുകൾ പിൻവലിക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് 2021 ഫെബ്രുവരി 26 ന് സർക്കാർ ഉത്തരവ് ഇറക്കി.

2022 ഡിസംബറിലെ മുഖ്യമന്ത്രിയുടെ നിയമസഭ മറുപടി പ്രകാരം, 93 കേസുകൾ പിൻവലിക്കാൻ നിരാക്ഷേപപത്രം നൽകി. ഇതിൽ 41 കേസുകൾ പിൻവലിക്കാൻ കോടതി അനുമതി നൽകിയെന്നും വ്യക്തമാക്കിയിരുന്നു. യുവതീപ്രവേശം നടപ്പാക്കാൻ ശ്രമിച്ചതിൻ്റെ പേരിലുള്ള തിരിച്ചടിയിൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റു തുന്നംപാടി.

Also Read : ആഗോള അയ്യപ്പ സംഗമം; പിന്തുണ ഉപാധികളോടെ; ആചാര ലംഘനം പാടില്ലെന്ന് എൻ എസ് എസ്

എന്നാൽ ഈ മറുപടിക്കു ശേഷം എത്ര കേസുകൾ പിൻവലിച്ചുവെന്ന് വ്യക്തതയില്ല. ആഗോള അയ്യപ്പ സംഗമത്തിന് പ്രധാന സാമുദായിക സംഘടനകളായ എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ്, മലയരയ സഭ തുടങ്ങിയ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പഴയ കേസുകൾ പിൻവലിക്കാത്തതിൽ ചർച്ചകൾ സജീവമാകുന്നത്. ഈ മാസം 20 ന് പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്.

സംഗമത്തിന് രാഷ്ട്രീയ മുഖമുണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയുടെ വികസനം ലക്ഷ്യമാക്കിയാണ് സംഗമം നടത്തുന്നത് എന്നാണ് ദേവസ്വം ബോർഡിൻ്റെ വിശദീകരണം. വിവിധ രാജ്യങ്ങളിൽ നിന്നായി 3000 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read : ‘ഹിന്ദു വോട്ട് കിട്ടാനാണോ അയ്യപ്പസംഗമം; വിശ്വാസിയല്ലാത്തവർ എന്തിന് പരിപാടി നടത്തുന്നു?’; രാജീവ് ചന്ദ്രശേഖർ

ശബരിമലയിൽ സർക്കാർ ചെയ്യുന്ന പ്രായശ്ചിത്തമാണ് ആഗോള അയ്യപ്പ സംഗമമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ബിജെപിയും കോൺഗ്രസും സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top