പാൽപ്പൊടിയിൽ വിഷാംശം; നെസ്‌ലെ ചില ഉൽപ്പന്നങ്ങൾ പിൻവലിക്കുന്നു; മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പ്രമുഖ ഭക്ഷ്യോൽപ്പന്ന നിർമ്മാതാക്കളായ നെസ്‌ലെ തങ്ങളുടെ ശിശു പോഷകാഹാര ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു. ഉൽപ്പന്നത്തിൽ വിഷാംശം കലർന്നിട്ടുണ്ടാകാം എന്ന സംശയത്തെത്തുടർന്നാണ് നടപടി. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളെ ഇത് ബാധിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ജനുവരി 6-ന് നെസ്‌ലെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ചില ബാച്ചുകളിലെ പാൽപ്പൊടികളിൽ ‘സെറൂലൈഡ്’ (Cereulide) എന്ന വിഷാംശം അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഭക്ഷണത്തിൽ വിഷബാധ ഏൽപ്പിക്കാൻ ശേഷിയുള്ള ഈ വിഷാംശം കുട്ടികളിൽ ഛർദ്ദിക്കും മറ്റ് ശാരീരിക അസ്വസ്ഥതകൾക്കും കാരണമാകും. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള 31 യൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലും ഹോങ്കോങ്ങിലും വിറ്റ ഉൽപ്പന്നങ്ങളെയാണ് നിലവിൽ തിരിച്ചുവിളിച്ചിരിക്കുന്നത്.

Also Read : വിലക്കുറവ് വിചാരിച്ചതു പോലെയല്ല, പട്ടികയിതാ… അമുൽ തുടങ്ങി മിൽമ വരെ വിലയിലെ മാറ്റം പ്രഖ്യാപിച്ചു

ഇന്ത്യയിൽ നെസ്‌ലെ വിൽക്കുന്ന NAN PRO, Lactogen Pro തുടങ്ങിയ ബ്രാൻഡുകൾ നിലവിൽ തിരിച്ചുവിളിച്ചവയുടെ പട്ടികയിലില്ല. എങ്കിലും അന്വേഷണം പുരോഗമിക്കുന്നതിനാൽ പട്ടിക പുതുക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു. ബാസിലസ് സെറസ് (Bacillus cereus) എന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന വിഷാംശമാണിത്. ഇത് ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് അതായത്, പാൽപ്പൊടി കലക്കിയ വെള്ളം തിളപ്പിച്ചാലും ഈ വിഷാംശം നശിക്കില്ല എന്നതാണ് ഇതിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നത്.

കുട്ടിക്ക് പാൽ നൽകിയ ശേഷം അമിതമായ ഛർദ്ദി, തളർച്ച, ഭക്ഷണം കഴിക്കാൻ മടി എന്നിവ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക. പാൽപ്പൊടി തയ്യാറാക്കുമ്പോൾ അതീവ ശുചിത്വം പാലിക്കുക. വിദേശത്ത് നിന്നെത്തുന്നവർ അവിടെ നിന്ന് വാങ്ങിയ പാൽപ്പൊടികൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ബാച്ച് നമ്പറുകൾ കൃത്യമായി പരിശോധിക്കണം. നെസ്‌ലെയുടെ അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്നവരിൽ നിന്നാണ് ഈ ക്രമക്കേട് ഉണ്ടായതെന്നാണ് നിഗമനം. നിലവിൽ ഈ ഉൽപ്പന്നങ്ങൾ കഴിച്ച് ആർക്കും അസുഖം ബാധിച്ചതായി റിപ്പോർട്ടുകളില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top