10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരത്ത്!! എയർപോർട്ടിൽ പിടിച്ച മരുന്ന് എത്തിയത് ബാങ്കോക്കിൽ നിന്ന്

അവധിയാഘോഷിക്കാൻ എന്ന വ്യാജേന വിദേശയാത്രക്ക് പോയ യുവാവും യുവതിയുമാണ് മടക്കയാത്രയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയത്. ബെംഗളൂരുവിലെ വിദ്യാർത്ഥികളായ മലപ്പുറം സ്വദേശികളായ 23 വയസ്സുള്ള യുവാവും, 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് സിങ്കപ്പൂർ വഴിയാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്.
പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണ് എന്നാണ് സംശയിക്കുന്നത്. ബെംഗളൂരുവിലും മംഗളൂരുവിലും വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ള വിവരം. ഇവരുടെ ബാഗുകളുടെ എക്സ്റേ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് വിശദമായി പരിശോധിച്ചത്. ഭക്ഷണ സാമഗ്രികളുടെ കവറുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
Also Read: ചികിത്സക്ക് വഴങ്ങിയാൽ ഷൈൻ ടോമിന് ലഹരിക്കേസിൽ നിന്നൂരാം!! NDPS വകുപ്പിലെ പഴുത് ഇങ്ങനെ…
ലഹരിക്കടത്തിനായി തന്നെയാണ് ഇരുവരും വിദേശത്തേക്ക് പോയത് എന്നാണ് വിവരം. അല്ലാത്തപക്ഷം ഇത്ര വലിയ തുകയുടെ കഞ്ചാവ് കൈവശം വരാനിടയില്ല. ബാഗുകളിൽ പലയിടത്തായി സൂക്ഷിച്ച 10 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഘത്തിലെ യുവതിക്കും ലഹരിക്കടത്തിനെ കുറിച്ച് വിവരമുണ്ടായിരുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതിചേർത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here