പോലീസിന് സുകാന്ത് സുരേഷിനെ പിടികൂടാന്‍ കഴിഞ്ഞില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സ്വയം കീഴടങ്ങി

രണ്ട് മാസമായി കേരള പോലീസ് തേടി നടന്ന പ്രതി സുകാന്ത് സുരേഷ് ഒടുവില്‍ സ്വയം കീഴടങ്ങി. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിലാണ് സുകാന്തിനെ പോലീസ്
തിരഞ്ഞ് നടന്നിരുന്നത്. ഒളിവിലായിരുന്ന സുകാന്ത് ഇന്ന് ഹൈക്കടോതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കീഴടങ്ങിയത്. കൊച്ചി ഡിസിപി ഓഫിസില്‍ എത്തിയാണ് കീഴടങ്ങല്‍.
പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇരയുടെ മേല്‍ പ്രതി വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നുവെന്നും മരണത്തിന് ഇത് കാരണമായി എന്നുമുള്ള നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജി തള്ളിയത്. പ്രതിക്കു കീഴടങ്ങാമെന്നും കോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കീഴടങ്ങല്‍.
പെണ്‍കുട്ടിയുടെ വീട്ടുകാരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് സുകാന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. യുവതിയുമായി പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചെങ്കിലും യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇതിലെ സമ്മര്‍ദം മൂലമാണ് ആത്മഹത്യ എന്നുമായിരുന്നു പ്രതി വാദിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഒന്നിലേറെ ബന്ധങ്ങളുമായാണു പ്രതി മുന്നോട്ടു പോയത്. മരിച്ച യുവതി തന്റെ ശമ്പളം പോലും പ്രതിക്ക് അയച്ചു കൊടുത്തിരുന്നു. വലിയ ചൂഷണമാണ് നടന്നതെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതിയില്‍ നിന്നും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പ്രതി കീഴടങ്ങിയത്. പോലീസിനും ആശ്വാസമാണ് പ്രതിയുടെ കീഴടങ്ങല്‍. മാര്‍ച്ച് 24നാണ് പേട്ടയില്‍ റയില്‍വേ ട്രാക്കില്‍ ഐബി ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസമായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പോലീസിന് നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here