ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിന് വ്യക്തമായ പങ്ക്; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; ഒരു മാസമായി തപ്പി നടന്ന് പോലീസും

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുപ്രധാന നിരീക്ഷണം നടത്തി ഹൈക്കോടതി. ഇരയുടെ മേല്‍ പ്രതിയായ സുകാന്തിന് വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നുവെന്നും മരണത്തിന് ഇത് കാരണമായി എന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിയുടെ മുന്‍കൂര്‍ ജാമ്യേപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പെണ്‍കുട്ടി പ്രതിയില്‍ നിന്നും കടുത്ത ചൂഷണത്തിന് ഇരയായിട്ടുണ്ട്. സാമ്പത്തികമായും മാനസികമായും ലൈംഗികമായും ചൂഷണം ചെയ്തിരുന്നതായി സംശയിക്കാനുള്ള സൂചനകളുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ വാട്സ്ആപ്പ് ചാറ്റുകള്‍ ചോര്‍ന്നതായി പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്ന ഫോണില്‍ നിന്നാണ് ചാറ്റുകള്‍ ചോര്‍ന്നതെന്നും പ്രതിഭാഗം ആരോപിച്ചു. നിര്‍ണായക ചാറ്റുകള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് അന്വേഷിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മാര്‍ച്ച് 24നാണ് പേട്ടയില്‍ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കേസായി അവസാനിപ്പിക്കാനായിരുന്നു ആദ്യം പേട്ട പോലീസ് ശ്രമിച്ചത്. എന്നാല്‍ യുവതിയുടെ കുടുംബം നിര്‍ണായക തെളിവുകള്‍ കൈമാറിയതോടെയാണ് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തത്. ആദ്യ ദിവസങ്ങളിലെ ഈ വീഴ്ചയാണ് പ്രതിക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയത്. ഒരു മാസമായി പ്രതിക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top