സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെ ഇറാന് നന്ദി അറിയിച്ച് ട്രംപ്; വെടി നിർത്തലിന് തയ്യാറല്ലെന്ന് ഇറാൻ

ഇസ്രായേലും ഇറാനും തമ്മിൽ ആരംഭിച്ച സംഘർഷങ്ങൾക്ക് ആഗോളമാനം ലഭിച്ചിരിക്കുകയാണ്. ഇസ്രായേലിന്റെ പക്ഷം ചേർന്ന് ഇറാനിലെ ആണവകേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിക്കൊണ്ട് അമേരിക്ക യുദ്ധരംഗത്തേക്ക് കടന്ന് വരികയായിരുന്നു. അതിന് തിരിച്ചടി എന്നോണം ഖത്തറിലെ അൽ ഉദൈദിലുള്ള യു.എസ് വ്യോമതാവളത്തിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരിക്കുന്നു. അമേരിക്കയുടെ ഭാഗത്തുനിന്നും ഇറാന് നേരെ പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്നെങ്കിലും സമാധാനപരമായ നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപപിൻറെ ഭാഗത്ത് നിന്നുമുണ്ടായത്.

ALSO READ : അമേരിക്കയുടെ നോട്ടപ്പുള്ളി, കിട്ടിയാൽ കൊല്ലുമെന്ന് ഇസ്രായേൽ ; ആരാണ് ആയത്തുള്ള അലി ഖമേനി

“ഒരു പക്ഷേ മേഖലയിൽ സമാധാനവും സന്തോഷവും കൊണ്ടുവരാനുള്ള ശ്രമങ്ങളുമായി ഇപ്പോൾ മുന്നോട്ടു കൊണ്ട് പോകാൻ ഇറാന് കഴിഞ്ഞേക്കും. അങ്ങനെയെങ്കിൽ ഇതേകാര്യം ചെയ്യാൻ ഇസ്രായേലും തയാറാകും” എന്നാണ് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്‌തത്. ഇറാൻ നടത്തിയ തിരിച്ചടി ദുർബലമാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ തൊടുത്ത 14ൽ 13 മിസൈലുകളും വെടിവെച്ചിട്ടു. ഒരെണ്ണം ഭീഷണിയില്ലാത്ത മേഖലയിൽ പതിക്കുമെന്നതിനാൽ വിട്ടുകളഞ്ഞു. ആക്രമണത്തെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയ ഇറാന് ട്രംപ് നന്ദി. അതുവഴി ആർക്കും ജീവഹാനി വരാതിരിക്കാനും പരിക്കില്ലാതെ രക്ഷപെടാൻ സാധിച്ചെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ALSO READ : ചേരി തിരിഞ്ഞ് ലോക രാജ്യങ്ങൾ; വരാൻ പോകുന്നത് മഹാ യുദ്ധമോ ?

ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ് അറിയിക്കുകയും സംഘർഷം അവസാനിക്കുന്നതിൽ ഇരു രാജ്യങ്ങളെയും ട്രംപ് പ്രശംസിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇറാന്റെ ആക്രമണം. എന്നാൽ വെടിനിർത്തലിന് ധാരണയായിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു. ഇസ്രായേൽ നിയമവിരുദ്ധമായ ആക്രമണം നിർത്തിയാൽ മാത്രം വെടിനിർത്തൽ പരിഗണിക്കാമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. തെൽ അവീവിൽ ഇന്ന് രാവിലെ ഇറാൻ രൂക്ഷ ആക്രമണം നടത്തി. ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top