ഇറാന്‍ – ഇസ്രായേല്‍ സംഘര്‍ഷം അയയുമോ ? ഉറ്റു നോക്കുന്നു ലോകരാജ്യങ്ങള്‍, ഈ ദിനം നിര്‍ണായകം……

ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷത്തിനിടെ ഐക്യരാഷ്ട്രസഭ മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ച ഫലം കാണുമോയെന്ന് ഉറ്റുനോക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. ഇറാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭ ഇടപെടുന്നത്. യുദ്ധം മുന്നാമതൊരു ലോക മഹായുദ്ധത്തിലേക്ക് കടക്കുമെന്ന് തരത്തിലുള്ള സൂചനകള്‍ നല്‍കുന്നതാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ തുടരുന്ന സംഘര്‍ഷം. ചൈനയും റഷ്യയും ആണ് ഇറാന് പിന്തുണയുമായി ഒരു വശത്ത് നിലകൊള്ളുന്നത്. മറുവശത്ത് ഇസ്രായേലിന് പിന്തുണ നല്‍കി അമേരിക്കയുടെ ട്രംപ് ഭരണകൂടം നിലയുറപ്പിച്ചിരിക്കുന്നു.

സംഘര്‍ഷത്തിന്റെ വ്യാപ്തി മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക,വ്യാപാര മേഖലകളിലടക്കം ഇതിനോടകം പ്രതിഫലിച്ചു കഴിഞ്ഞു. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളെയാണ് ഇറാന്‍- ഇസ്രയേല്‍ പോര് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് ഇന്ത്യ, സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണ്. ഫ്രാന്‍സ്, ജര്‍മ്മനി,ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായും യൂറോപ്യന്‍ യൂണിയനിലെ ഉന്നത നയതന്ത്രജ്ഞരുമായും ആണവ വിഷയത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ജനീവയില്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തും.

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ എണ്ണ വ്യാപാരമേഖലയില്‍ കനത്ത ഇടിവാണ് ഇതിനോടകം സംഭവിച്ചിരിക്കുന്നത്. ബ്രൈന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ 0255 ആയപ്പോഴേക്കും ബാരലിന് 2.4 ശതമാനം കുറഞ്ഞ് 76.96 ഡോളറിലെത്തി.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ കമാന്‍ഡറായി മേജര്‍ ജനറല്‍ മുഹമ്മദ് പക്‌സൂര്‍, ഇന്റലിജന്‍സ് വിഭാഗത്തിന്റെ പുതിയ തലവനായി ജനറല്‍ മജീദ് ഖദാമി എന്നിവര്‍ ചുമതലയേറ്റു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ ആണ് ഇക്കാര്യം പുറത്തു വിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top