ചുരുളി വിവാദം റിപ്പീറ്റ് വാല്യൂ കൂട്ടാനുള്ള നാടകമോ…. ജോജുവിനെതിരായ പോസ്റ്റ് മുക്കി ലിജോ ജോസ് പെല്ലിശ്ശേരി

നടൻ ജോജു ജോർജിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പിൻവലിച്ചു. ചുരുളി സിനിമക്ക് നൽകിയ പ്രതിഫലത്തിന്റെ രസീത് അടക്കം പങ്കുവെച്ച പോസ്റ്റ് ആണ് പിൻവലിച്ചത്.
ചുരുളി സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്ന് ജോജു ജോർജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആണ് പ്രതിഫലം നൽകിയതിന്റെ രസീത് അടക്കം ലിജോ പങ്കുവെച്ചത്. പോസ്റ്റിന് പിന്നാലെ സിനിമയുടെ കരാർ പുറത്തു വിടാൻ വെല്ലുവിളിച്ച് ജോജു രംഗത്ത് വന്നു. പ്രതിഫലം കിട്ടിയില്ല എന്നും ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലിജോ ജോസ് പെല്ലിശ്ശേരി പോസ്റ്റ് പിൻവലിച്ചത്.
ചുരുളിയുമായി ബന്ധപ്പെട്ട് രൂക്ഷമായ വിമർശനങ്ങളാണ് അഭിമുഖത്തിൽ ജോജു ജോർജ് ഉന്നയിച്ചത്. തെറി ഇല്ലാത്ത വേർഷൻ ഉണ്ടെന്നും തെറി ഉള്ള കോപ്പിയാണ് റിലീസ് ചെച്ചയ്‌തെതെന്നും ജോജു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് തനിക് ഭാരമായെന്നും കുടുംബത്തിന് നാണക്കേടുണ്ടെയെന്നും പറയുകയുണ്ടായി. ഇക്കാര്യം നേരിട്ട് ലിജോയോട് പറഞ്ഞിട്ടുണ്ടെന്നും ജോജു പറഞ്ഞു.
ഇതിനു മറുപടിയുമായി പെല്ലിശ്ശേരി രംഗത്തെത്തി. ‘പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ. Nb : streaming on sony liv. ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും.’ ഇതായിരുന്നു ലിജോയുടെ മറുപടി പോസ്റ്റ്. ഇതാണിപ്പോൾ ലിജോ മുക്കിയിരിക്കുന്നത്.
എന്നാലിപ്പോൾ പലതരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മലക്കോട്ടെ വാലിബൻ പോലെ വമ്പൻ സിനിമകൾ ലിജോയുടെ പാളിയതിന് പിന്നാലെ ലൈം ലൈറ്റിൽ നിൽക്കാനുള്ള ഇരുവരും ചേർന്നുള്ള നാടകമാണോ എന്നും സംശയിക്കുന്നവരും ഉണ്ട്. കൂടെതെ സിനിമ ഇറങ്ങി രണ്ട് വർഷം കഴിഞ്ഞിട്ട് ജോജുവിന്റെ വെളിപ്പെടുത്തലിലും സംശയം പ്രകടിപ്പിക്കുന്നവുരുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here