പ്രിയംവദയെ കൊന്നത് ഇതിന് വേണ്ടിയോ ?

തിരുവനന്തപുരം വെള്ളറട പനച്ചമൂട് നടന്ന കൊലപാതക വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. 48കാരിയായ പ്രിയംവദയെ അയൽവാസി കൊന്ന് കുഴിച്ചുമൂടിയ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കൊലപാതകം നടത്തിയ വിനോദ് ആദ്യം നൽകിയ മൊഴി പ്രിയംവദയുമായി സാമ്പത്തിക ഇടപാടും അടുത്ത ബന്ധവുമുണ്ടായിരുന്നായിരുന്നു. എന്നാൽ ഈ മൊഴി കള്ളമാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഇവർ തമ്മിൽ ഫോൺ വിളിച്ചിരുന്നതായും മറ്റേതെങ്കിലും ബന്ധം ഉണ്ടായിരുന്നുവെന്നതായും രേഖകളില്ല. അന്വേഷണം വഴിതെറ്റിക്കാൻ വേണ്ടി വിനോദ് ഇത്തരത്തിലുള്ള മൊഴികൾ നൽകുകയായിരുന്നു.
പ്രിയംവദയുടെ മൂക്കുത്തിയും മാലയും കാണാനില്ലെന്ന് മക്കൾ മൊഴി നൽകിയിരുന്നു. കൊലപാതകം മോഷണം നടത്താൻ വേണ്ടിയായിരുക്കുമെന്നുള്ള ഉഹാപോഹങ്ങൾ അന്ന് തന്നെ ഉയർന്നിരുന്നു. തുടർന്നുള്ള അന്വേഷണം പോലീസിനെ കൊണ്ടു ചെന്നെത്തിച്ചത് ഉദയംകുളങ്ങരയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ്. കൊലപാതകത്തിന് ശേഷം പ്രതിയായ വിനോദ് പ്രിയംവദയുടെ
മൂന്നു പവന്റെ മാല മോഷ്ടിച്ച് സുഹൃത്തിനൊപ്പം ധനകാര്യ സ്ഥാപനത്തിൽ ഒന്നര ലക്ഷം രൂപയ്ക്ക് പണയം വക്കുകയായിരുന്നു. തുടർന്ന് ഈ പണം ഉപയോഗിച്ച് വിനോദ് കടം വീട്ടിയതായും പൊലീസ് കണ്ടെത്തി. ധനകാര്യസ്ഥാപനം മാല പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയിട്ടുണ്ട്.
വിനോദും പ്രിയംവദയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വെള്ളറട സിഐ വി പ്രസാദ് വ്യക്തമാക്കി. പ്രിയംവദ പുറത്തുപോകുമ്പോൾ പതിവായി ഉപയോഗിച്ചിരുന്ന ബാഗും ചെരുപ്പും പ്രതി വിനോദ് കൊലപാതകത്തിന് ശേഷം കത്തിച്ച് കളഞ്ഞിരുന്നു. പ്രിയംവദ സ്ഥലംവിട്ട് പോയെന്ന് വരുത്തി തീർക്കാനായി പ്രതി നടത്തിയ ശ്രമങ്ങളായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട പ്രിയംവദയുടെ മൂക്കുത്തിയും മാലയും കാണാനില്ലെന്ന് മക്കൾ മൊഴി നൽകിയിരുന്നു. എന്നാൽ മൂക്കുത്തി ദേഹത്തുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രിയംവദയെ കൊലപ്പെടുത്തിയതിൻ്റെ പ്രധാന കാരണം മാല മോഷ്‌ടിക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി വിനോദുമായി നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here