ഇറാനില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍; സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരി കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഖമേനി

ഇറാനിലെ ടെഹ്‌റാനില്‍ കനത്ത നാശം വിതച്ച് ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ മേധാവി ഹൊസൈന്‍ സലാമി എന്നിവരെ ഇസ്രയേല്‍ വധിച്ചു. തലസ്ഥാനമായ ടെറാനിലെ സുപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്നാണ് ഇറാന്‍ ആക്രമണത്തിന് ഇസ്രയേല്‍ നല്‍കിയിരിക്കുന്ന പേര്. ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പ്രതികരിച്ചിട്ടുണ്ട്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി സ്ഥിരീകരിച്ചു. ഇസ്രയേല്‍ കടുത്ത ശിക്ഷക്കായി കാത്തിരിക്കണമെന്ന് മുന്നറിയിപ്പും ഖമേനി നല്‍കിയിട്ടുണ്ട്. സ്വയം കയ്പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണ്. അത് ഇസ്രയേലിന് ലഭിച്ചിരിക്കുമെന്നും ഖമേനി പറഞ്ഞു.
അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണം യുഎസ് ഭരണകൂടം നിഷേധിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here