‘സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്’ ഹൈക്കോടതിയുടെ ചോദ്യം; മൗനം വെടിയാതെ സുരേഷ് ഗോപി

സുരേഷ് ഗോപി പ്രധാന നായകനായി വരുന്ന ‘ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയിൽ നിന്ന് ‘ജാനകി’ എന്ന പേര് മാറ്റാതെ പ്രദർശനാനുമതി നൽകില്ല എന്ന നിലപാടിലാണ് സെൻസർ ബോർഡ്. ഇതിനെ തുടർന്ന് സിനിമ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. പേര് മാറ്റാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചത്. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ചിത്രത്തിന്‍രെ പേര്. പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സിനിമ കാണുന്നതിന് വിലക്കുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.

സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ ഉയർത്തി. ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന പേരിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി ചോദിച്ചു. ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലെയെന്ന് കോടതി ചോദച്ചു. ഇതിൽ മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് മറുപടി നൽകി.

സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്. ജാനകിയെന്നും ഗീതയെന്നും ഉള്ളത് എല്ലാവരും ഉപയോഗിക്കുന്ന പേരാണ്. ജാനകിയുടെ പേര് വേണ്ട, മറ്റ് പേര് നല്‍കാമെന്നാണോയെന്ന് ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി നിർദേശിച്ചു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

സിനിമയുടെ റിലീസ് കോടതി തന്നെ തീരുമാനിക്കട്ടെയെന്ന് ഫെഫ്ക്. സിനിമയ്ക്കും ടീസറിനും രണ്ട് മാനദണ്ഡമാണെന്നും രണ്ടിനും അനുമതി നൽകിയിരുന്നുവെന്നും ഫെഫ്ക വ്യക്തമാക്കി.സെൻസർ ബോർഡിന്റെ നടപടിക്ക് എതിരായി ചലച്ചിത്ര മേഖലയിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നു. പക്ഷേ സിനിമയിലെ പ്രധാന നായകനായ സുരേഷ് ഗോപി ഈ വിഷയത്തിൽ ഇതുവരെ തന്റെ പ്രതികരണം അറിയിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top